പാറപൊട്ടിക്കൽ : വീടിനു ഭീഷണി; പരാതി നൽകിയിട്ടും ഫലമില്ല
Saturday, June 15, 2024 3:40 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പരിവര്‍ത്തനമേട് മുരുകന്‍ചോലയില്‍ അനധികൃതമായി പാറ പൊട്ടിക്കുന്നതിനെത്തുടര്‍ന്ന് വീടിന്‍റെ സംരക്ഷണഭിത്തിക്കും വീടിനും ഭീഷണി നേരിടുന്നതായി പരാതി.

പുത്തന്‍വീട്ടില്‍ മാരിച്ചാമിയും ഭാര്യ അരുള്‍ ജ്യോതിയുമാണ് പരാതിക്കാര്‍. ഇതുസംബന്ധിച്ച് പോലീസിനും റവന്യു അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

നിയമപരമായ അനുമതി വാങ്ങാതെയും തന്‍റെ നിരാക്ഷേപ പത്രം വാങ്ങാതെയുമാണ് അയല്‍വാസി പാറ പൊട്ടിക്കുന്നതെന്ന് മാരിച്ചാമി പറഞ്ഞു. തുടര്‍ച്ചയായി പാറ പൊട്ടിക്കുകയും ഇതിനായി മണ്ണ് നീക്കം ചെയ്യുകയും ചെയ്തതോടെ മാരിച്ചാമിയുടെ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുപോയിരുന്നു.

പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ വന്നതിനെത്തുടര്‍ന്ന് ഒരുലക്ഷം രൂപയോളം മുടക്കി മാരിച്ചാമി മതില്‍ക്കെട്ട് പുനര്‍ നിര്‍മിച്ചു. ഇതിനിടെ ഈ മാസം ആദ്യം അയല്‍വാസി വീണ്ടും മതിലിനോടു ചേര്‍ന്ന് പാറപൊട്ടിക്കാന്‍ ആരംഭിച്ചു.

പോലീസിലും വില്ലേജിലും പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ പറഞ്ഞു. പാറ പൊട്ടിക്കുന്നത് ചോദ്യം ചെയ്താല്‍ അസഭ്യവര്‍ഷം പതിവാണെന്നും ഈ കുടുംബം പറയുന്നു. അധികാരികളില്‍നിന്നു നീതി ലഭിക്കണമെന്നാണ് നിര്‍ധനരായ ഈ കുടുംബത്തിന്‍റെ ആവശ്യം.