മൂന്നു ചെയിനിൽ പട്ടയത്തിനു തീരുമാനമില്ലെന്ന് റവന്യു വകുപ്പ്
Friday, June 21, 2024 4:05 AM IST
ഉപ്പുതറ: ഇടുക്കി പദ്ധതിയുടെ മൂന്നു ചെയിനിൽ പട്ടയം നൽകാൻ തീരുമാനമില്ലന്ന് വ്യക്തമാക്കുമ്പോഴും പട്ടയം നൽകാനെന്ന പേരിൽ തകൃതിയായി സർവേയും നടക്കുന്നു. ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലെ മൂന്നു ചെയിനിൽ റവന്യൂവിന്‍റെ പ്രത്യേക സംഘം സർവേ നടത്തുന്നത്.

എന്നാൽ, മൂന്നു ചെയിനിൽ പട്ടയം നൽകുന്നതിന് സർക്കാർ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് കട്ടപ്പന ലാൻഡ് അസൈമെന്‍റ് സ്പെഷൽ തഹസിൽദാർ രേഖാമൂലം നൽകിയ മറുപടി. അതുപോലെതന്നെ കർഷകർ നട്ടുവളർത്തിയ മരം മുറിക്കാൻ അനുമതി നൽകുന്നതിലും സർക്കാർ തീരുമാനമില്ലെന്ന് വനംവകുപ്പും വ്യക്തമാക്കി.

80 വർഷത്തിൽ അധികമായി മൂന്നു ചെയിനിൽ താമസിക്കുന്ന തോണിത്തടി , ചെമ്പൻകുളം സി. ജി. ബാബുവിന് ലഭിച്ച മറുപടിയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഡിസംബർ 29നാണ് സർവേ നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്. തുടർന്ന് പ്രത്യേക റവന്യൂ സംഘം സർവേ തുടങ്ങുകയും ചെയ്തു.

ചിലയിടങ്ങളിൽ കളക്ടർ നേരിട്ടെത്തി മേൽനോട്ടം വഹിക്കുകയും ചെയ്തു. എന്നാൽ, മൂന്നു ചെയിനിൽ പട്ടയം നൽകുന്ന കാര്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ലെന്നാണ് റവന്യൂ, വനം വകുപ്പുകളുടെ വിശദീകരണം.