തുലച്ചത് 16 കോടി : ചോർന്നൊലിച്ച് കെഎസ്ആർടിസി ഡിപ്പോ; ഗ്ലാസ് പൊട്ടിയിടത്ത് റിബണ്‍
Thursday, June 20, 2024 3:31 AM IST
തൊടുപുഴ: കോടികൾ മുടക്കി നിർമിച്ച തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് ദുരിതപർവം. യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും തിരക്കേറിയ ഡിപ്പോയിൽ അധികൃതർ നിഷേധിച്ചിരിക്കുകയാണ്. കെട്ടിടത്തിലുള്ള ടോയ്‌ല‌റ്റുകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്.

എട്ടോളം ടോയ്‌ലറ്റുകളാണ് അടഞ്ഞു കിടക്കുന്നത്. തുറന്നിരിക്കുന്ന ഏതാനും ടോയ്‌ലറ്റുകളിൽ വെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്. വൃത്തിഹീനമായ ഈ ടോയ്‌ലറ്റുകളാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആശ്രയം. ഇതാകട്ടെ വൃത്തിയാക്കിയിട്ട് തന്നെ കാലങ്ങളായതിനാൽ ദുർഗന്ധം വമിക്കുന്ന നിലയിലാണ്.

മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന ബസ് ബേയിലൂടെ വേണം യാത്രക്കാർ വാഹനത്തിൽ കയറാനും ഇറങ്ങാനും. മഴവെള്ളം പുറത്തേയ്ക്ക് ഒഴുകി പോകാനുള്ള ജലനിർഗമന മാർഗങ്ങളുടെ പരിമിതിയാണ് ഡിപ്പോയിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. കെട്ടിടത്തിന്‍റെ പല ഭാഗവും ചോർന്നൊലിക്കുന്ന നിലയിലാണ്. യാത്രക്കാർ ബസ് കാത്തിരിക്കുന്ന ഇടങ്ങളിൽ ചോർന്നൊലിക്കുന്ന വെള്ളം വീഴുന്നതും പതിവാണ്.

ഏതാനും മാസം മുന്പ് കെട്ടിടത്തിന്‍റെ മുകൾ ഭാഗത്തുനിന്നു ഗ്ലാസ് പൊട്ടി വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഈ ഭാഗം പ്ലാസ്റ്റിക് വീപ്പ സ്ഥാപിച്ച് ഇതിൽ റിബണ്‍ കെട്ടി തിരിച്ചിരിക്കുകയാണ്. പൊട്ടിയ ഗ്ലാസ് മാറ്റി സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നിരിക്കെയാണ് താഴെ റിബണ്‍ കെട്ടി വേർതിരിച്ചിരിക്കുന്നത്. രണ്ടാം നിലയിൽ അപകട ഭീഷണിയുയർത്തി സമാന അവസ്ഥയിൽ വേറെയും ഗ്ലാസുകൾ നില നിൽക്കുന്നുണ്ട്.

ഇതിനു പുറമേ പല ഭാഗത്തും കെട്ടിടം ശോചനീയമായ അവസ്ഥയിലാണ്. ഗാരേജിലും പാർക്കിംഗ് ഏരിയായിലും തൊടുപുഴയാറിൽനിന്നുള്ള വെള്ളം കയറുന്നതിനാൽ ഇവിടം ചെളിക്കുണ്ടായ നിലയിലാണ്. ഇതിലാണ് ബസുകൾ പാർക്കു ചെയ്യുന്നത്.

പാർക്കിംഗ് ഏരിയായിൽ സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സമയത്തെച്ചൊല്ലിയും പരാതിയുയർന്നിട്ടുണ്ട്. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് ഇവിടെ ഫീസീടാക്കി വാഹന പാർക്കിംഗിന് അനുവാദമുള്ളത്.

എന്നാൽ പലരും രാവിലെയുള്ള ദീർഘദൂര ബസുകളിൽ പോകാനായി വാഹനവുമായി എത്തുന്നവരാണ്. ഇവർക്ക് കൂടുതൽ ഫീസ് നൽകി സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ടി വരുന്നു. അതിനാൽ പാർക്കിംഗ് സമയത്തിൽ മാറ്റം വരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തൊടുപുഴ ഡിപ്പോ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പതിനാറ് കോടിയോളം മുതൽ മുടക്കിലാണ് ഡിപ്പോയ്ക്കായി കെട്ടിടം നിർമിച്ചത്. എന്നാൽ അശാസ്ത്രീയമായ നിർമാണം മൂലം ഈ ബഹുനില മന്ദിരം തകർച്ചയുടെ വക്കിലാണ്.