നിരന്തര നിയമലംഘനം: കർശന പരിശോധനയുമായി മോട്ടോർവാഹന വകുപ്പ്
Friday, June 21, 2024 3:30 AM IST
മൂന്നാർ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്കാട് ഗ്യാപ്പിൽ നിയമ ലംഘനം പതിവായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. പ്രദേശത്ത് സ്ഥിരം പരിശോധന നടത്താനാണ് വകുപ്പിന്‍റെ തീരുമാനം.

കൊച്ചി- ധനുഷ് കോടി ദേശീയപാതയുടെ വികസന പണികൾ പൂർത്തിയായതോടെ വീതി കൂടിയ റോഡിൽ യുവാക്കൾ അപകടരമാംവിധം വാഹനങ്ങൾ ഓടിക്കുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങളിലായി യാത്രക്കാർ വാഹനങ്ങളിലിരുന്ന് ശരീരം പുറത്തിട്ട് യാത്ര ചെയ്തതിനെത്തുടർന്നാണ് കർശന പരിശോധനകൾ ആരംഭിച്ചത്.

ജില്ലാ ട്രാഫിക് എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. അടിമാലി, ദേവികുളം, ഉടുന്പൻചോല എന്നിവിടങ്ങളിലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇവിടെ പരിശോധനകൾ നടത്തുന്നത്. ബന്ധപ്പെട്ട സ്ഥലങ്ങളിലെ വെഹിക്കിൾ ഇൻസ്പെക്ടർമാർ പട്രോളിംഗ് നടത്തും. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിക്കും.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും നിയമലംഘനം നടത്തിയ ഡ്രൈവർമാർക്കെതിരേ കർശനമായ നടപടികളാണ് സ്വീകരിച്ചത്. നിരവധിപ്പെരെ താക്കീതു നൽകി വിട്ടയച്ചു. കഴിഞ്ഞ ആഴ്ച സാഹസിക യാത്ര നടത്തിയ ഡ്രൈവർമാർക്കും വാഹനങ്ങൾക്കുമെതിരേ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ യാത്ര ചെയ്ത ബൈസണ്‍വാലി സ്വദേശിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദു ചെയ്തു. വാഹനത്തിന്‍റെ രജിസ്ട്രേഷനും റദ്ദു ചെയ്തിട്ടുണ്ട്.