കിഴുകാനം വനംവകുപ്പ് ഓഫീസിനു മുന്നിൽ ധർണ നടത്തി
Thursday, June 20, 2024 3:43 AM IST
ഉപ്പുതറ: കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ ഇടുക്കി കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയും കുടുംബവും കിഴുകാനം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.

സംഭവം നടന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും പ്രതികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കുറ്റപത്രം നൽകാത്തതിൽ പ്രതിഷേധിച്ചും സർക്കാർ ജോലിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുമാണ് സമരം നടത്തിയത്. 2022 സെപ്റ്റംബർ 20 നാണ് കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സ്ഥലത്തില്ലാതിരുന്ന സരുൺ സജിയെ വിളിച്ചു വരുത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ഉദ്യോഗസ്ഥർക്കെതിരേ കുറ്റപത്രം നൽകുന്നതിന് സർക്കാരിന്‍റെ അനുമതി വേണം. ജനുവരി ആറിന് പോലീസ് കത്തു നൽകിയെങ്കിലും ഇതുവരെയും അനുമതി കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നീതി നിഷേധത്തിനെതിരേ കേരള ഉള്ളാട മഹാസഭയുടെ പിന്തുണയോടെ സരുൺ സജിയും കുടുംബവും ധർണ നടത്തിയത്.

മുല്ല ഊരുമൂപ്പൻ കെ.കെ. ബിനോയിയും ഇവർക്കൊപ്പം ധർണയിരുന്നു. കേരള ഉള്ളാട മഹാസഭ സംസ്ഥാന പ്രസിഡന്‍റ് പി.എ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഊരുകൂട്ടം സംസ്ഥാന സമിതി ചെയർമാൻ നോയൽ സാമുവൽ, എൻ.ആർ. മോഹനൻ എന്നിവർ പ്രസംഗിച്ചു.