സിപിഐ നേതാവിന്‍റെ എതിർപ്പു മറികടന്ന് കൈയേറ്റം ഒഴിപ്പിച്ചു
Friday, June 21, 2024 3:30 AM IST
മൂന്നാർ: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യാഗസ്ഥരോട് കയർത്ത് സിപിഐ നേതാവ്. നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപം. ദേവികുളത്ത് സർവേ നന്പർ 20/1ൽപ്പെട്ട ഭൂമിയിൽ നിർമിച്ചിരുന്ന ഷെഡ് പൊളിച്ച് നീക്കുന്നതിനിടെയാണ് സംഭവം.

എന്നാൽ, താൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ സാധാരണക്കാരുടെ ഷെഡ് പൊളിച്ചത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നുമാണ് സിപിഐ ലോക്കൽ സെക്രട്ടറി ആരോഗ്യദാസിന്‍റെ വിശദീകരണം.

അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒഴിപ്പിക്കൽ നടപടികൾക്കിടയിലാണ് ഉദ്യാഗസ്ഥരോട് വീട്ടിലിരുത്തുമെന്ന് സിപിഐ ലോക്കൽ സെക്രട്ടറി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്.

അതേസമയം മോശമായ ഏതെങ്കിലും വാക്ക് ലോക്കൽ സെക്രട്ടറി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി പരിശോധിക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി വ്യക്തമാക്കി.