നഗരസഭയിൽ ആലോചനായോഗം ചേർന്നു : തൊടുപുഴയിൽ ഗതാഗതസംവിധാനം അടിമുടി മാറ്റും
Thursday, June 20, 2024 3:32 AM IST
തൊടുപുഴ: നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഗതാഗത ഉപദേശക സമിതി യോഗം കൂടുന്നതിന് മുന്നോടിയായി നഗരസഭയിൽ ആലോചനാ യോഗം ചേർന്നു. മുൻകാലങ്ങളിലെടുത്ത തീരുമാനങ്ങൾ പലതും നടപ്പാക്കിയിട്ടില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു.

ബസുകളുടെ റൂട്ട് തിരിച്ചുവിടൽ, അനധികൃത ഓട്ടോ സ്റ്റാൻഡുകൾ നീക്കം ചെയ്യൽ, ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കൽ, റോഡുകൾ വണ്‍വേയാക്കൽ, നഗരത്തിലെ അനധികൃത പാർക്കിംഗ് തുടങ്ങിയ കാര്യങ്ങളിൽ വിവിധ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. ഇത്തരം നിർദേശങ്ങൾ നിയമമാക്കി നടപ്പാക്കാനുള്ള നീക്കത്തിലാണ് നഗരസഭയും ബന്ധപ്പെട്ട വകുപ്പധികൃതരും.

വിവിധയിടങ്ങളിൽനിന്നെത്തുന്ന ദീർഘദൂര ബസുകൾ ടൗണ്‍ ചുറ്റാതെ വേണം നഗരത്തിൽ പ്രവേശിക്കാനും തിരികെ പോകാനുമെന്ന് യോഗത്തിൽ നിർദേശിച്ചു. ഇതിനായി മുനിസിപ്പൽ സ്റ്റാൻഡിൽനിന്നു മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ബസുകൾ തെനംകുന്ന് ബൈപാസ് വഴി വെങ്ങല്ലൂരിലെത്തി പോകണം.

പാലാ, കോട്ടയം റൂട്ടുകളിൽനിന്നെത്തുന്ന ദീർഘദൂര ബസുകൾ ആശിർവാദ് തിയറ്ററിനു മുന്നിൽകൂടി കെഎസ്്ആർടിസി സ്റ്റാൻഡിലെത്തി സർവീസ് അവസാനിപ്പിക്കണം. ഐഎംഎ റോഡ് വണ്‍വേയാക്കണം. മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന ബസുകൾ വെങ്ങല്ലൂർ ഷാപ്പുംപടിയിൽനിന്നു തിരിഞ്ഞ് മങ്ങാട്ടുകവലയിലെത്തി എവർഷൈൻ ജംഗ്ഷൻ വഴി സ്റ്റാൻഡുകളിലേക്ക് പോകണം. വെങ്ങല്ലൂർ സിഗ്നൽ, ഷാപ്പുംപടി എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ മാറ്റി ക്രമീകരിക്കണം.

മോർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ നിലവിലുള്ളിടത്തുനിന്ന് ഏതാനും മീറ്റർ കൂടി മാറ്റി സ്ഥാപിക്കണം. ഇവിടെ ഗതാഗതത്തിന് വിഘാതം സൃഷ്ടിക്കും വിധത്തിലുള്ള ഡിവൈഡറുകൾ പൊതുമരാമത്ത് അധികൃതരുടെ നിർദേശപ്രകാരം കളക്ടറുടെ അനുമതിയോടെ നീക്കം ചെയ്യണം. നഗരസഭാ ബസ് സ്റ്റാൻഡിന് മുന്നിലെ സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണം.

വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തുന്നവരുടെ വാഹനങ്ങൾ ടൗണിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത് പൂർണമായും തടയണം. പൊതുനിരത്തിലേക്കിറക്കിയും പാത കൈയടക്കിയും വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിച്ചിരിക്കുന്ന കസ്റ്റമേഴ്സ് ഒണ്‍ലി ബോർഡുകൾ പൂർണമായും നീക്കം ചെയ്യണം.

കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജംഗ്ഷൻ വരെ പകൽ സമയങ്ങളിൽ ചരക്ക് ഇറക്കുന്നതിന് സമയം നിശ്ചയിക്കണം. പുളിമൂട്ടിൽ കവലയിൽനിന്നു വലത്തേക്ക് ഗതാഗതം നിരോധിക്കണം. അന്പലം ബൈപാസിൽ അനധികൃത പാർക്കിംഗ് നിരോധിക്കണം.

തൊടുപുഴ നഗരത്തിൽ 2300 ഓട്ടോകൾ ഓടുന്നുണ്ടെന്നാണ് പോലീസിന്‍റെ കണക്ക്. എന്നാൽ വർഷങ്ങൾക്ക് മുന്പുള്ള ഈ കണക്കിനേക്കാൾ അധികം ഓട്ടോകൾ നിലവിൽ നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. ഇവയെ കർശനമായി നിയന്ത്രിക്കണം. ഇതിനായി അനധികൃത ഓട്ടോ സ്റ്റാൻഡുകൾ നീക്കം ചെയ്യൽ, മുനിസിപ്പൽ പെർമിറ്റില്ലാത്തതും പോലീസ് സ്റ്റേഷൻ ലിസ്റ്റിൽ ഇല്ലാത്തതുമായ ഓട്ടോകൾക്കെതിരേ കർശന നടപടിയെടുക്കൽ എന്നീ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.

നിലവിലുയർന്ന നിർദേശങ്ങൾ ആദ്യ ഘട്ടമായി ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചേർന്ന് പാസാക്കിയാൽ മാത്രമേ നടപ്പാക്കാനാകു. പിന്നീട് നഗരസഭാ കൗണ്‍സിൽ അംഗീകരിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ ഒൗദ്യോഗിക ബോർഡിന് കൈമാറും.

ഇതിനു ശേഷം നിയമമാക്കിയാൽ മാത്രമേ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. മുൻ കാലങ്ങളിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നതായും അതുകൊണ്ടാണ് ഇത്തവണ നിർദ്ദേശങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നടപ്പാക്കാൻ തീരുമാനിച്ചതെന്നും ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.

ഇതിനിടെ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നു. വെങ്ങല്ലൂർ ഷാപ്പുംപടിയിൽനിന്നു ബസ് റൂട്ട് തിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്തമായ എതിർപ്പാണുയർന്നത്. ഇവ ശാസ്ത്രീയമായി പഠിച്ച് ബദൽ സംവിധാനമൊരുക്കാനുള്ള നിർദേശങ്ങളും സ്വീകരിക്കും.

ചെയർമാന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ, വിവിധ രാഷ‌്ട്രീയ കക്ഷി പ്രതിനിധികൾ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ, പൊതുമരാമത്ത് വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും ഉദ്യോഗസ്ഥർ, പോലീസ്, ഓട്ടോ തൊഴിലാളി യൂണിയൻ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.