പരുന്തുംപാറയിൽ ഭൂമി കൈയേറ്റം
Friday, June 21, 2024 3:30 AM IST
ഉപ്പുതറ: പീരുമേട് പരുന്തുംപാറയിൽ കൈയേറ്റങ്ങൾ വ്യാകമായി. 45 ഹെക്ടർ ഭൂമിയാണ് സർക്കാരിന് നഷ്ടമായിരിക്കുന്നത്. ഭൂമി നഷ്‌ടപ്പെട്ടത് വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിലായതിനാൽ സർക്കാരിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്.

വൻപദ്ധതികൾ സർക്കാർ ഇവിടെ പ്രഖ്യാപിച്ചിട്ടുമുണ്ട്. സർവേ നമ്പർ 534 ഉൾപ്പെട്ട സർക്കാർ സ്‌ഥലങ്ങളിലാണു വ്യാപകമായ കൈയേറ്റം നടന്നിട്ടുള്ളത്. ഇവിടെ മുൻപ് 310 ഹെക്‌ടർ ഭൂമി റവന്യു വകുപ്പിന്‍റെ കൈവശം ഉണ്ടായിരുന്നു. ഇതിൽ 200 ഏക്കർ ഭൂമിക്ക് പട്ടയം നൽകി. അവശേഷിക്കുന്ന 110 ഹെക്‌ടർ ഭൂമിയാണ് വേണ്ടത്. എന്നാൽ, അത്രയും ഭൂമിയില്ലന്ന് റവന്യൂ അധികൃതർ വ്യക്തമാക്കുന്നു.

ചില ഒറ്റപ്പെട്ട കൈയേറ്റങ്ങൾ നടന്നതിനു പിന്നാലെ റവന്യൂ വകുപ്പ് ഭൂമി അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നു മുൻ ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, പീരുമേട് താലൂക്ക്, വില്ലേജ ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗ സ്‌ഥർ ഈ ഉത്തരവു നടപ്പാക്കാൻ കൂട്ടാക്കിയില്ല. പകരം ഒരു വിഭാഗം ജീവനക്കാരുടെ ഒത്താശയോടെ കൈയേറ്റം സജീവമാകുകയായിരുന്നു.

പട്ടയഭൂമിയുടെ മറവിലാണു മിക്കവരും റവന്യൂ സ്‌ഥലങ്ങളിൽ അവകാശം സ്ഥാപിച്ചിരിക്കുന്നത്. 1.5 ഏക്കർ ഭൂമി വില കൊടുത്തു വാങ്ങുന്നവർ ഇതിനോടു ചേർന്നു കിടക്കുന്ന മൂന്ന് ഏക്കർ വിരിവിന്‍റെ പേരിൽ കൈവശമാക്കിയെടുക്കുന്നു.

പിന്നീട് ഇവിടെ നിർമാണവും കൃഷിയും നടത്തി പതിറ്റാണ്ടുകളായി കൈവശം ഉണ്ടായിരുന്നതായി സ്‌ഥാപിക്കുന്നു.ഉദ്യോഗസ്‌ഥ-രാഷ്ട്രീയ തല ങ്ങളിലെ സ്വാധീനം ഇതിനു പിന്നിലുണ്ട്. മൊട്ടക്കുന്നുകൾ, പുൽമേടുകൾ എന്നിവിടങ്ങളിലും വേലി കെട്ടിയും കല്ലുകൾ പെറുക്കിവച്ചും കൈയേറ്റങ്ങൾ നടത്തിയിട്ടുണ്ട്.

കൈയേറ്റത്തിനെതിരേ ശക്തമായ നടപടി അടുത്ത ദിവസം ഉണ്ടാവുമെന്നും നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.