റോഡ് കിടങ്ങായി; യാത്ര ദുരിതം
Thursday, June 20, 2024 3:31 AM IST
അടിമാലി: വിരിപാറ-ലക്ഷ്മി - മൂന്നാർ റോഡിലൂടെ മഴ പെയ്യുക കൂടി ചെയ്തതോടെ യാത്ര അതീവ ദുഷ്കരമായി. ടാറിംഗ് ഇളകിപ്പോയ പല ഭാഗത്തും വെള്ളമൊഴുകി വലിയ കിടങ്ങ് രൂപപ്പെട്ടിരിക്കുകയാണ്. യാത്ര തടസ്‌സപ്പെടും വിധം റോഡിലെ കിടങ്ങുകൾ വലുതായി വരുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇരുചക്രവാഹനയാത്രികർ ഈ കിടങ്ങുകളിൽ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. കാർ യാത്രികരും മറ്റും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. പലപ്പോഴും വാഹനങ്ങൾ തള്ളിക്കയറ്റേണ്ട സ്ഥിതിയുമുണ്ടാകുന്നുണ്ട്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.

റോഡിലൂടെയുള്ള വെള്ളമൊഴുക്ക് തടയുകയും കിടങ്ങുകൾ മൂടാൻ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ റോഡ് കൂടുതൽ തകരും. മൂന്നാറിൽ നിന്ന് മാങ്കുളത്തേക്കു ഏറ്റവും എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന റോഡാണിത്. വിരിപാറയിൽനിന്ന് പതിനാല് കിലോമീറ്റർ ദൂരം മാത്രമെ മൂന്നാറിലേക്കുള്ളു.

മുന്പ് ഇതുവഴി ബസ് സർവീസ് ഉണ്ടായിരുന്നതാണ്. റോഡ് തകർന്നതോടെ ആളുകൾ കുരിശുപാറ, കല്ലാർ, രണ്ടാംമൈൽ വഴിയാണിപ്പോൾ മൂന്നാറിലേക്ക് യാത്ര ചെയ്യുന്നത്.