ജീവനക്കാരില്ല: ഉപ്പുതറ സിഎച്ച്സി രോഗശയ്യയിൽ
Thursday, June 20, 2024 3:32 AM IST
ഉപ്പുതറ: ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടേയും കുറവു കാരണം ഉപ്പുതറ കമ്യൂണിറ്റി ഹെൽത്തു സെന്‍ററിന്‍റെ പ്രവർത്തനം താളം തെറ്റുന്നു. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ചുമതലയുമുള്ള മദർ കമ്യൂണിറ്റി സെന്‍ററായ ഉപ്പുതറയിൽ സിവിൽ സർജൻ ഉൾപ്പെടെ ഏഴു ഡോക്ടർമാരാണ് വേണ്ടത്.

എന്നാൽ, അഞ്ചു പോസ്റ്റാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. 12 നഴ്സുമാരുടെ ഒഴിവിൽ നാലു പേരെയാണ് പോസ്റ്റ് ചെയ്തത്. ഇതിൽ മൂന്നു നഴ്സുമാരാണ് ഡ്യൂട്ടിയിലുള്ളത്. 250 മുതൽ 400 ഓളം പേരാണ് ഇവിടെ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്. 30നും 50നുമിടയിൽ കിടപ്പു രോഗികളും ഉണ്ടാകും.

അയ്യപ്പൻകോവിൽ, ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാതെ വന്നാൽ അവിടെയെത്തുന്ന രോഗികൾ ഉപ്പുതറയിലാണ് ചികിത്സക്കെത്തുന്നത്. കണ്ണംപടി വനമേഖലയിലെ ആദിവാസികളുടെയും പൂട്ടിക്കിടക്കുന്ന ചീന്തലാർ, വാഗമൺ തോട്ടങ്ങളിലെ പാവപ്പെട്ടവരുടെയും ഏക ആശ്രയമാണ് ഉപ്പുതറ സർക്കാർ ആശുപത്രി.

മണിക്കൂറുകൾ കാത്തിരുന്നാണ് രോഗികൾ ചികിത്സ ഉറപ്പാക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലി ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാരും. അടിയന്തരമായി ഡോക്ടർമാരെയും നഴ്സുമാർ ഉൾപ്പെടയുള്ള ജീവനക്കാരെയും നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.