കൃഷിനാശം : നഷ്ടപരിഹാരത്തിന് അപേക്ഷ സ്വീകരിക്കാൻ നടപടിയായി
Saturday, June 15, 2024 3:40 AM IST
ഉപ്പുതറ: വേനലിൽ കൃഷിനാശം സംഭവിച്ച മൂന്നുചെയിനിലെ കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ നടപടിയായി. ഒരു ലക്ഷം യുവകർഷകരുടെ പ്രതിനിധി അയ്യപ്പൻകോവിൽ ചെമ്പൻകുളം സി.ജി. ബാബു മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവർക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം മുതൽ കൃഷി ഓഫീസിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലായി 2800 ഓളം കർഷകരാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂന്നു ചെയിനിൽ താമസിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണിവർ.

ഈ വർഷത്തെ കടുത്ത വേനലിൽ കർഷകരുടെ 80 ശതമാനം കൃഷിയും ഉണങ്ങിനശിച്ചു. ഇതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പുനർ കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, കുടുംബാംഗങ്ങളുടെ ചികിത്സ, ബാങ്ക് വായ്പയുടെ തിരിച്ചടവ് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കർഷകർ നേരിടുന്നത്. ഭൂമിക്ക് പട്ടയം ഇല്ലെന്ന കാരണത്താൽ നഷ്ട പരിഹാരത്തിനുള്ള അപേക്ഷ കൃഷിവകുപ്പ് നിരസിച്ചു.

തുടർന്നാണ് ബാബു നിവേദനം നൽകിയതും അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയതും. മൂന്നുചെയിനിൽ താമസക്കാരനാണെന്ന പഞ്ചായത്ത് അംഗത്തിന്‍റെ സാക്ഷ്യപത്രത്തോടു കൂടി അപേക്ഷ സ്വീകരിക്കാനാണ് കൃഷി വകുപ്പിനു നൽകിയിരിക്കുന്ന നിർദേശം.

എന്നാൽ, തുടർന്ന് എന്തു നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദേശമില്ല. ആദ്യമായാണ് ഇൗ മേഖലയിൽ കൃഷി നാശത്തിന് അപേക്ഷ സ്വീകരിക്കാനുള്ള നടപടി സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

മൂന്നുചെയിൻ പ്രദേശത്തു പട്ടയം നൽകുക എന്ന ആവശ്യത്തിനൊപ്പം നിലവിലുള്ള ബാങ്ക് വായ്പകൾക്ക് പലിശയിളവ് നൽകുക, പുനർകൃഷിക്ക് പലിശരഹിത വായ്‌പ അനുവദിക്കുക, കർഷകർ നട്ടുപിടിപ്പിച്ച തേക്ക്, ഈട്ടി ഉൾപ്പെടെയുളള വൃക്ഷങ്ങൾ മുറിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക പ്രതിനിധി നൽകിയ നിവേദനത്തിലുണ്ട്.