ജലവിതരണ പൈപ്പ് പൊട്ടി, വീടും പരിസരവും ഒന്നര മാസമായി വെള്ളത്തിൽ
Monday, September 23, 2024 6:06 AM IST
വൈക്കം: വാട്ടർ അഥോറിറ്റിയുടെ ജലവിതരണ പൈപ്പുപൊട്ടി കുടിവെള്ളം വാർന്ന് വീടും പരിസരവും വീട്ടിലേയ്ക്കുള്ള വഴിയും വെള്ളത്തിൽമുങ്ങി ഒരു മാസത്തിലധികം കഴിഞ്ഞിട്ടും ജലവിതരണ പൈപ്പിലെ ചോർച്ച അധികൃതർ പരിഹരിക്കുന്നില്ലെന്ന് പരാതി.

വൈക്കം തലയാഴം തോട്ടകം ഗവൺമെന്‍റ് എൽപി സ്കൂളിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊതു പ്രവർത്തകനും അഭിഭാഷകനുമായ അറാശേരിയിൽ എ.സി. ജോസഫിന്‍റെ വീടും പരിസരവുമാണ് ജലവിതരണ പൈപ്പ് പൊട്ടി വെള്ളത്തിലായത്. വെള്ളം കുത്തിയൊഴുകി സമീപത്തുനിന്ന വൈദ്യുതി പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടസ്ഥിതി വാട്ടർ അഥോറിറ്റി അധികൃതരേയും കെഎസ്ഇബി അധികൃതരേയും അറിയിച്ചു.

കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി പോസ്റ്റ് മറിയാതിരിക്കാൻ താങ്ങു കൊടുത്തു. വാട്ടർ അഥോറിറ്റി കോൺട്രാക്ടർ പൈപ്പ് പൊട്ടിയിടത്തുവന്ന് പരിശോധന നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഒരു മാസം പിന്നിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക ഇ-മെയിലിലേയ്ക്ക് ചിത്രങ്ങളടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.


കുടിവെള്ളക്ഷാമം രൂക്ഷമായ തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന ജല വിതരണ പൈപ്പ് പൊട്ടിയാണ് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാക്കുന്നത്. കുടിവെള്ളം പാഴാകുന്നത് തടയാൻ വാട്ടർ അഥോറിറ്റി അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.