കോണത്താറ്റു പാലം : താത്കാലിക റോഡിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു; വലിയ വാഹനങ്ങളുടേത് തുടരും
Monday, September 23, 2024 5:45 AM IST
കുമരകം: കോണത്താറ്റു പാലത്തിന്‍റെ സമീപത്തുകൂടിയുള്ള താത്കാലിക റോഡിൽ കഴിഞ്ഞദിവസം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പിൻവലിക്കും. കോട്ടയം ഭാഗത്തുള്ള 13 പൈലുകളിൽ അവസാനത്തെ പൈൽ വാർക്കുന്നതിനായാണ് അഞ്ചു ദിവസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

അഞ്ചാം ദിനമായ ഇന്നലെ വൈകുന്നേരത്തോടെ പൈലിന്‍റെ നിർമാണം പൂർത്തിയായി. ഈ റോഡിൽ വലിയ വാഹനങ്ങൾക്കു നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനം തുടരും. വീതിക്കുറവും ബലക്ഷയവുമാണ് കാരണം.

പാലത്തിന്‍റെ ഇരുവശങ്ങളിലേയും പ്രവേശന പാതയ്ക്കായി 13 വീതം 26 പൈലുകളാണ് നിർമിക്കേണ്ടത്. ഇതിൽ 24 പൈലുകളുടെയും നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന രണ്ട് പൈലുകൾ ചേർത്തല ഭാഗത്തുള്ളതാണ്.


അവയുടെ ഒരു വശത്തെ നിർമാണം തടസപ്പെടാൻ കാരണം മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലെെനുകളാണ്. തടസങ്ങൾ ഉടൻ നീക്കുമെന്നും പ്രവേശനപാതയുടെ നിർമാണം ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നും കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ സാബു പറഞ്ഞു.

ഇരു വശങ്ങളിലേയും പൈൽ ക്യാപിന്‍റെ നിർമാണം ആരംഭിച്ചുകഴിഞ്ഞതായും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ അവസരമാെരുക്കണമെന്നും കോൺട്രാക്ടർ അലക്സ് പെരുമാലി അഭിപ്രായപ്പെട്ടു.