വെള്ളൂരിൽ കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം പുരോഗമിക്കുന്നു
Monday, September 23, 2024 6:06 AM IST
കടുത്തുരുത്തി: വെള്ളൂരിന്‍റെ വളര്‍ച്ചയ്ക്കു ആക്കംകൂട്ടുന്ന കേരള റബര്‍ ലിമിറ്റഡിന്‍റെ (കെആര്‍എല്‍) നിര്‍മാണം പുരോഗമിക്കുന്നു. കെആര്‍എല്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള ഭൂമി നിരപ്പാക്കല്‍, റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള നിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്.

നിലവില്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎല്‍) വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെആര്‍എല്‍കൂടെ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിരവധിപേര്‍ക്ക് തൊഴിലവസരം കിട്ടും. ഒപ്പം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഇത് ആശ്വാസവുമാകും. നികുതിയിനത്തില്‍ വെള്ളൂര്‍ പഞ്ചായത്തിനു കൂടുതല്‍ വരുമാനം ലഭിക്കും. ഇതു പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറേ സഹായകരമാകും.

വെള്ളൂരിലെ കെപിപിഎലിൽനിന്ന് വിട്ടുകിട്ടുന്ന 164 ഏക്കറിലാണ് കേരള റബര്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുക. 164ല്‍ 90 ഏക്കറിലാണ് റബര്‍ അധിഷ്ഠിത വ്യവസായ സമുച്ചയം വരിക. 30 വര്‍ഷത്തേക്കാണ് ഭൂമി സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കുന്നത്. പുതിയ നയം അനുസരിച്ച് വീണ്ടും 30 വര്‍ഷത്തേക്കു കൂടി ഭൂമിയുടെ പാട്ടക്കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാനും സാധിക്കും.

ഇവിടേക്കുള്ള റോഡ്, വൈദ്യുതി, വെള്ളം, ഭൂമി എന്നിവയാണ് കെആര്‍എല്‍ സംരംഭകര്‍ക്ക് ഒരുക്കി നല്‍കുക. ഈ ഭൂമിയിലെ നിര്‍മാണങ്ങള്‍ അതേറ്റെടുക്കുന്ന സംരംഭകരാണ് ഒരുക്കേണ്ടത്. ശേഷിക്കുന്ന 74 ഏക്കറില്‍ ഭൂമിയൊരുക്കുന്നതും ഓഫീസും അനുബന്ധ കെട്ടിടങ്ങളും 110 കെവി സബ്സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. മലിനജല ശുദ്ധീകരണ പ്ലാന്‍റ്, പരിശീലന കേന്ദ്രം, എക്സിബിഷന്‍ സെന്‍റര്‍, റബര്‍ അധിഷ്ഠിത വ്യവസായ ഗവേഷണ കേന്ദ്രം തുടങ്ങി പൊതുവായ സ്ഥാപനങ്ങളെല്ലാം ഇവിടെ നിര്‍മിക്കും.


2022 മേയ് ഒമ്പതിനാണ് കെആര്‍എല്ലിന് മന്ത്രി പി. രാജീവ് തറക്കല്ലിട്ടത്. റബര്‍ അധിഷ്ഠിത വ്യവസായ സംരംഭങ്ങളാണ് കെആര്‍എല്ലില്‍ തുടങ്ങുക. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായാണ് കെആര്‍എല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഭൂമി കെആര്‍എല്‍ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഒരു മാസത്തിനകം ഭൂമി കെആര്‍എല്‍ ഉടമസ്ഥയിലേക്കു വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഭൂമി സ്വന്തമാകുന്നതോടെ വ്യവസായ സമുച്ചയങ്ങള്‍ തുടങ്ങാന്‍ സംരംഭകരില്‍നിന്ന് താത്പര്യപത്രം ക്ഷണിക്കും. കെആര്‍എല്‍ ഔദ്യോഗികമായി താത്പര്യപത്രം ക്ഷണിച്ചില്ലെങ്കിലും കേരളത്തിനകത്തും പുറത്തുമുള്ള വ്യവസായ സംരഭകര്‍ ഇതിനോടകം അപേക്ഷയുമായി കെആര്‍എല്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്.

വെള്ളൂരിന്‍റെ മുഖച്ഛായ മാറും

വ്യവസായ വളര്‍ച്ചയില്‍ വെള്ളൂര്‍ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. വെള്ളൂരിനും കോട്ടയം, എറണാകുളം ജില്ലകളിലായുള്ള പരിസര പ്രദേശങ്ങള്‍ക്കും കെആര്‍എല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം കിട്ടും. കെആര്‍എല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമായി സംരംഭങ്ങള്‍ തുടങ്ങാന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കും.

അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തികളിലടക്കം നാട്ടിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ജോലി ലഭിക്കുന്നുണ്ട്.

ഫോട്ടോ ക്യാപ്- വെള്ളൂരില്‍ കെആര്‍എല്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനത്തിന്‍റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍