ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്‌ടർ
Saturday, February 22, 2025 12:52 PM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്ബിഐ) ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത്ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്തത്.

സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49നെതിരേ 51വോട്ടുകളാണ് പട്ടേൽ നേടിയത്. വാഷിംഗ്ടണിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സഹോദരി, ഭാര്യ എന്നിവർക്കൊപ്പമാണ് പട്ടേൽ ചടങ്ങിനെത്തിയത്.

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് പട്ടേൽ പ്രതികരിച്ചു. തനിക്കു ലഭിച്ച അവസരത്തിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പട്ടേൽ നന്ദി പറ‌ഞ്ഞു. എഫ്ബിഐ ഏജന്‍റുമാർക്കിടയിൽ പട്ടേലിന് ഉണ്ടായിരുന്ന പിന്തുണ ചൂണ്ടിക്കാട്ടി ട്രംപ് പട്ടേലിന്‍റെ നിയമനത്തെ പ്രശംസിച്ചു.


ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്‍റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു. 1980ല്‍ ന്യൂയോര്‍ക്കിൽ ജനിച്ച കാഷിന്‍റെ കുടുംബവേരുകള്‍ ഗുജറാത്തിലാണ്.

റിച്ച്‌മെന്‍റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്രനിയമത്തിലും പട്ടേൽ ബിരുദം നേടിയിട്ടുണ്ട്.