ടെക്സസിൽ ഇരട്ട കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Monday, February 17, 2025 12:59 PM IST
പി.പി. ചെറിയാൻ
ടെക്സസ്: 2004ൽ ടെക്സസിൽ ഇരട്ട കൊലപാതകം നടത്തിയ റിച്ചാർഡ് ലീ ടാബ്‌ലറെ വ്യാഴാഴ്ച രാത്രി വധശിക്ഷയ്ക്ക് വിധേയമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയരായ രണ്ടാമത്തെ വ്യക്തിയായ ടേബ്ലർ.

2004-ൽ സെൻട്രൽ ടെക്സസിലെ കില്ലീനിനടുത്തുള്ള സ്ട്രിപ്പ് ക്ലബ് മാനേജരെയും മറ്റൊരാളെയും മുഹമ്മദ്-അമീൻ റഹ്മൗണി(28), ഹൈതം സായിദ്(25) എന്നിവരെ വെടിവച്ചു കൊന്നതിനാണ് ശിക്ഷിക്കപ്പെട്ടത്.

ആസൂത്രിതമായ കൊലപാതകമാണിതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ക്ലബ്ബിൽ ജോലി ചെയ്തിരുന്ന രണ്ട് കൗമാരക്കാരായ പെൺകുട്ടികളായ ടിഫാനി ഡോട്ട്‌സൺ(18), അമാൻഡ ബെനെഫീൽഡ്(16) എന്നിവരെ കൊലപ്പെടുത്തിയതായി ടാബ്‌ലർ സമ്മതിച്ചിരുന്നു.


അതേസമയം, ഈ കൊലപാതകത്തിൽ വിചാരണ ഉണ്ടായില്ല. വ്യാഴാഴ്ച വൈകുന്നേരം ഹണ്ട്‌സ്‌വില്ലയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ് മിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.