തകര്‍ന്നുകിടക്കുന്ന റോഡില്‍ അപകടം പതിവാകുന്നു
Saturday, June 15, 2024 6:49 AM IST
പെരുവ: തകര്‍ന്നുകിടക്കുന്ന റോഡില്‍ അപകടം പതിവാകുന്നു. മുളക്കുളം പഞ്ചായത്തിലെ കണ്ണങ്കേരിക്കുന്ന് - ചെമ്മനംകുന്ന് റോഡാണ് പത്തുവര്‍ഷമായി തകര്‍ന്നുകിടക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.

കോട്ടയം-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് മുളക്കുളം പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍നിന്നും പാലച്ചുവട് ഓണക്കൂര്‍, മൂവാറ്റുപുഴ, നാമക്കുഴി, അന്ത്യാല്‍, കാക്കൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ്. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

2013ല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച ഈ റോഡ് നാളിതുവരെ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. അധികാരികളെ വിവരം ധരിപ്പിച്ചപ്പോള്‍ മുളക്കുളം പഞ്ചായത്തിന്‍റെ പദ്ധതിയില്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ പണി നടക്കുമെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

എന്നാല്‍, ഇതുവരെയും ഒരു പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. എത്രയും വേഗം റോഡ് ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.