ചെട്ടിമംഗലം -തോട്ടകം കടത്ത് നിലച്ചു
Sunday, June 16, 2024 7:29 AM IST
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ ചെട്ടിമംഗലം - തലയാഴം പഞ്ചായത്തിലെ തോട്ടകം പ്രദേശങ്ങളെ ബന്ധിപ്പിച്ച് കരിയാറിന് കുറുകെയുള്ള കടത്ത് നിലച്ചത് പ്രദേശവാസികളെ വലയ്ക്കുന്നു. ഉദയനാപുരം പഞ്ചായത്ത് ഏർപ്പെടുത്തിയ കടത്ത്, കടത്തുകാരൻ അസുഖ ബാധിതനായതോടെ മുടങ്ങുകയായിരുന്നു.

സ്കൂൾ തുറന്നതോടെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിയാണ് വൈക്കം ടൗൺ, തോട്ടകം, ഉല്ലല തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നത്. ചെട്ടിമംഗലത്തും സമീപ പ്രദേശങ്ങളിലുള്ളവരുടെ എളുപ്പമാർഗമായ കടത്തുനിലച്ചിട്ടിപ്പോൾ മാസങ്ങളായി.

ചെട്ടിമംഗലം - തോട്ടകം ഫെറിയിൽ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കടത്ത് പുനഃസ്ഥാപിച്ച് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.