കുരുമുളകിന് വിലക്കയറ്റം
Sunday, June 16, 2024 2:32 AM IST
കോട്ടയം: കറുത്ത പൊന്നിന് വീണ്ടും വില ഉയർന്നു. ഇടവേളയ്ക്കുശേഷം കുരുമുളക് വില കിലോയ്ക്ക് 700 രൂപ കടന്നു. ഗാര്‍ബിള്‍ഡ് കുരുമുളകിന് 705 രൂപയാണ് ഇപ്പോള്‍ വില. അണ്‍ഗാര്‍ബിള്‍ഡിന് 685 രൂപ.

ഒരാഴ്ചയ്ക്കുള്ളില്‍ 60 രൂപയുടെ വര്‍ധനയാണുള്ളത്. പത്തു വര്‍ഷം മുന്‍പ് കുരുമുളകിന് 750 രൂപയായി ഉയര്‍ന്നിരുന്നു. പിന്നീട് വില ഏറെ താഴ്ന്നു. വിദേശമാര്‍ക്കറ്റില്‍ വില ഉയരുന്നതിന്‍റെ പ്രതിഫലനമാണ് ആഭ്യന്തരവിലയിലെ മികവ്.

ശ്രീലങ്ക, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്ന് വലിയ തോതില്‍ മുളക് എത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ മുളകിന് ഡിമാന്‍ഡ് കൂടുതലുണ്ട്. കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും കാരണം കഴിഞ്ഞ സീസണില്‍ കുരുമുളക് ഉത്പാദനത്തില്‍ 40 ശതമാനത്തിന്‍റെ കുറവുണ്ട്. റബറിന്‍റെ വ്യാപനവും കുരുമുളക് ചെടിയുടെ രോഗങ്ങളും അമിത കൂലിയും മൂലം ജില്ലയില്‍ കുരുമുളക് കൃഷി കുറഞ്ഞുവരികയാണ്.