തൃക്കൊടിത്താനത്ത് മുങ്ങിമരിച്ചവർ സഹോദരിമാരുടെ ഏക ആണ്‍മക്കള്‍
Sunday, June 16, 2024 2:33 AM IST
ചങ്ങനാശേരി: തൃക്കൊടിത്താനം ചെമ്പുംപുറത്തുള്ള പാറക്കുളത്തില്‍ മുങ്ങിത്താണത് സഹോദരിമാരുടെ സ്വപ്നങ്ങള്‍. രണ്ടു സഹോദരിമാര്‍ക്കുമുള്ള ഏക ആണ്‍മക്കളാണ് മുങ്ങിമരിച്ചത്. മാടപ്പള്ളി അഴകാത്തുപടി പുതുപ്പറമ്പില്‍ പരേതനായ അനീഷ്- ആശാമോള്‍ ദമ്പതികളുടെ മകന്‍ ആദര്‍ശ് (15), ആശാമോളുടെ സഹോദരി മാങ്ങാനം മാധവശേരില്‍ ആനീസിന്‍റെ മകന്‍ അഭിനവ്(11) എന്നിവരാണ് മരിച്ചത്.

ആദര്‍ശിന്‍റെ പിതാവ് സ്വകാര്യബസ് ഡ്രൈവറായിരുന്ന അനീഷ് കാന്‍സര്‍രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷംമുമ്പ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ആശാമോളെ കുറിച്ചി സ്വദേശി സജിക്കുട്ടന്‍ വിവാഹം കഴിക്കുകയായിരുന്നു. കുറുമ്പനാടം സെന്‍റ് പീറ്റേഴ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദര്‍ശിനെ സജിക്കുട്ടനാണ് ദിവസവും ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ എത്തിച്ചിരുന്നത്. ഇരുവരുടെയും മരണം ഉറ്റവർക്കെല്ലാം തീരാക്കണ്ണീരായി.

അച്ഛൻ അനീഷിന്‍റെ മാടപ്പള്ളി മോസ്‌കോയിലുള്ള വീട്ടില്‍ ആദര്‍ശ് ഇടക്കിടയ്ക്ക് വരിക പതിവായിരുന്നു. അനീഷിന്‍റെ പിതാവ് പാപ്പനും മാതാവ് അമ്മിണിക്കും ആദര്‍ശിനോട് ഏറെ വാല്‍സല്യമായിരുന്നു. ആശയുടെയും ആനീസിന്‍റെയും രോഗബാധിതനായ അച്ഛൻ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായതിനാല്‍ നാലുദിവസംമുമ്പാണ് അഭിനവും ആദര്‍ശും മാടപ്പള്ളിയിലെ വീട്ടില്‍ എത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീട്ടുകാര്‍ അറിയാതെ പാറക്കുളം കാണാനായി പോകുന്പോഴാണ് ദുരന്തം സംഭവിച്ചത്. അഭിനവ് കുളത്തിലേക്ക് വീണപ്പോള്‍ രക്ഷിക്കാന്‍ ആദര്‍ശും എടുത്തു ചാടുകയായിരുന്നു. കോട്ടയം ഹോളി ഫാമിലി ഹൈസ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്.

പനിക്കു മരുന്നു വാങ്ങിനല്‍കാന്‍ കാത്തുനിന്ന അമ്മ കണ്ടത് മകന്‍റെ ചേതനയറ്റ ശരീരം

മകന് പനിയാണ് മരുന്നു വാങ്ങാനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയാണെന്നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അച്ഛന് കൂട്ടുനിന്നിരുന്ന ആശയോട് ബന്ധുക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ മരുന്നു വാങ്ങി നല്‍കാനായി മകനെ കാത്തുനിന്ന ആശ കണ്ടത് ആംബുലന്‍സില്‍ എത്തിച്ച മകന്‍റെ ചേതനയറ്റ ശരീരമാണ്. ഇത് കണ്ടമാത്രയില്‍ ആശ അലറിവിളിച്ചുകരഞ്ഞ കാഴ്ച മെഡിക്കല്‍ കോളജ് അങ്കണത്തെ കണ്ണീരണിയിച്ചു.