ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പകല്‍മാത്രം, രാത്രിയില്‍ രോഗികള്‍ക്ക് ശ്വാസംമുട്ടിയാല്‍ എന്തുചെയ്യും‍?
Monday, June 17, 2024 6:53 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പകല്‍മാത്രം. രാത്രിയില്‍ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാനാളില്ല. ഇപ്പോള്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമാണ് പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. രാത്രിയില്‍ രോഗികള്‍ക്ക് ശ്വാസംമുട്ടിയാല്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.

രാത്രിയില്‍ ശ്വാസംമുട്ടലുമായി നിരവധി രോഗികള്‍ ആശുപത്രിയിലെത്തുന്നുണ്ട്. രാത്രി രോഗികള്‍ക്ക് അത്യാവശ്യമായി ഓക്‌സിജന്‍ വേണ്ടിവന്നാല്‍ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.

ഒന്നരക്കോടിയോളം രൂപ മുടക്കി സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്‍റാണ് ഓപ്പറേറ്റര്‍മാരുടെ അഭാവത്തില്‍ രാത്രിയില്‍ പ്രവര്‍ത്തനം നിലയ്ക്കുന്നത്. പ്ലാന്‍റ് ഓപ്പറേറ്ററെ നിയമിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ ഡ്യൂട്ടി സമയം പത്തുമുതല്‍ അഞ്ചു വരെയാണ്. ഇയാളുടെ ഡ്യൂട്ടി കഴിയുന്നതോടെ പ്ലാന്‍റിലെ ഓക്‌സിജന്‍ ഉത്പാദനം നിലയ്ക്കുകയാണ് പതിവെന്നാണ് അറിയുന്നത്. ഇലക്‌ട്രീഷന്‍, പ്ലംബര്‍ എന്നീ രണ്ട് ജീവനക്കാര്‍ കൂടിയുണ്ട്.

ഈ മൂന്നു ജീവനക്കാര്‍ക്കും ഡ്യൂട്ടി സമയത്തില്‍ അഡ്ജസ്റ്റ്മെന്‍റ് വരുത്തിയോ പുതിയ ഒരു ഓപ്പറേറ്ററെക്കൂടി നിയമിച്ചോ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം രാത്രിയിലും നടത്താനാകുമോയെന്ന് ആശുപത്രി അധികൃതരും മാനേജ്‌മെന്‍റ് കമ്മിറ്റിയും ചിന്തിക്കുന്നത് നല്ലതാണ്.

അല്ലെങ്കില്‍ പ്ലാന്‍റ് ജീവനക്കാരുമുള്ളപ്പോള്‍ ഓക്‌സിജന്‍ വീണ്ടും വിലകൊടുത്ത് വാങ്ങേണ്ടിവരും. സ്ത്രീകളുടെ വാര്‍ഡില്‍ രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ അഭാവമുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.