മണ്ണിനടിയിൽ പൊന്ന് വിളയിക്കാൻ വെളിയന്നൂരിൽ കർഷക മുന്നേറ്റം
Sunday, June 16, 2024 2:32 AM IST
വെളിയന്നൂർ: തരിശുനില കൃഷിയിലൂടെ ശ്രദ്ധനേടിയ വെളിയന്നൂർ മഞ്ഞൾകൃഷിയിൽ വിപ്ലവത്തിന് മണ്ണൊരുക്കുന്നു. മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ 12,000 കിലോ മഞ്ഞൾകൃഷി നടത്താനാണ് നീക്കം. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ പ്രതിഭ മഞ്ഞൾ വിത്തുകൾ ഇതിനായി വിതരണം നടത്തും. 120 കർഷകരാണ് ആദ്യഘട്ടത്തിൽ ഇതിന്‍റെ ഭാഗമാകുക.

ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുക, ഔഷധ ഗുണം പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വാർഷിക പദ്ധതിയിൽ ഏഴു ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. ഗ്രാമസഭകൾ വഴിയാണ് അപേക്ഷ ക്ഷണിച്ചത്. വിത്ത് സൗജന്യമായി നൽകും. ഒരേ കാലയളവിൽ വിളവെടുക്കാൻ സാധിക്കുംവിധം ജൈവരീതിയിലാണ് കൃഷി. മാർഗനിർദേശങ്ങൾ വിവിധ ഘട്ടങ്ങളിൽ പഞ്ചായത്തും കൃഷി ഭവനും നൽകും. മഞ്ഞളിന്‍റെ വിപണിയും പഞ്ചായത്ത് ഉറപ്പാക്കും.

റെയ്ഡ്‌കോ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെളിയന്നൂരിന്‍റെ സ്വന്തം ബ്രാൻഡിൽ മഞ്ഞൾ പുറത്തിറക്കുന്നതിനാണ് ലക്ഷ്യം. മഞ്ഞൾവിത്തിന്‍റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സജേഷ് ശശി നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ജിനി സിജു അധ്യക്ഷത വഹിച്ചു. സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, തങ്കമണി ശശി, ജിമ്മി ജയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, ബിന്ദു മാത്യു, ടി. ജിജി, കൃഷി ഓഫീസർ സാനി ജോർജ് എന്നിവർ പ്രസംഗിച്ചു.