റെയിൽവേ ലോ ക്കോ പൈലറ്റ് സമരം; സിഐടിയു മാർച്ചും ധർണയും നടത്തി
Sunday, June 16, 2024 11:24 PM IST
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സതേൺ റെയിൽവേയിലെ ലോക്കോ പൈലറ്റ്മാർ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് സിഐടിയു മാർച്ചും ധർണയും നടത്തി. ധർണ സിഐടിയു ജില്ലാ സെക്രട്ടറി എസ് .ജയമോഹൻ ഉദ്ഘാടനം ചെയ്തു.

ആഴ്ചയിൽ ഒരു അവധിദിനം അനുവദിച്ച് ലോക്കോ പൈലറ്റുമാർക്ക് വിശ്രമം ഉറപ്പ് വരുത്തണമെന്ന പ്രധാന ആവശ്യമുന്നയിച്ചാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ജൂൺ മുതൽ ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ സമരമാരംഭിച്ചത്.

ഇന്ത്യൻ റെയിൽവെയിലെ പ്രധാനപ്പെട്ട വിഭാഗമായ ലോക്കോ റണ്ണിംഗ് ജീവനക്കാർ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി തങ്ങളുടെ ജോലി സമയത്തിലും വിശ്രമ സമയത്തിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു വന്നിട്ടും അധികാരികൾ പരിഗണിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് എസ് .ജയമോഹൻ പറഞ്ഞു .

1973 ൽ റെയിൽവേ തൊഴിലാളികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര മന്ത്രി പാർലിമെന്‍റിൽ നടത്തിയ പ്രഖ്യാപന അടിസ്ഥാനത്തിൽ 10 മണിക്കൂർ ജോലി എന്നത് റെയിൽവേയിൽ അംഗീകരിക്കപ്പെട്ടതാണ്.പാർലിമെന്‍റിൽ നടത്തിയ പ്രഖ്യാപനവും സമര സമിതിക്ക് നൽകിയ ഉറപ്പും അര നൂറ്റാണ്ടായി പാലിക്കപ്പെടാത്തസാഹചര്യത്തിലാണ് പ്രക്ഷോഭത്തിറങ്ങാൻ നിർബന്ധിതമായത്. ഈ കാലയളവിൽ വിവിധ സുരക്ഷാ കമ്മിറ്റികളും വിദഗ്ധ കമ്മിറ്റികളും കോടതികളും ഈ ആവശ്യം നടപ്പിലാക്കേണ്ടതിന്‍റെ പ്രാധാന്യം ആവർത്തിച്ച് വിശദമാക്കിയിരുന്നു.2004 ൽ ബസുദേവ് ആചാര്യ അധ്യക്ഷനായ പാർലമെന്‍ററി കമ്മിറ്റി ജോലി സമയംഎട്ട് മണിക്കൂർ ആക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ ഒറ്റ ട്രെയിൻ സർവീസും മുടക്കാതെ സ്വയം വിശ്രമം നടപ്പിലാക്കുന്ന രീതിയിൽ നടക്കുന്ന സമരം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു പകരം ജീവനക്കാരെ സസ്പെന്‍റ് ചെയ്തും ട്രാൻസ്ഫർ ചെയ്തും ചാർജ് ഷീറ്റ് നൽകിയും സമരത്തെ നേരിടാമെന്ന് റെയിൽവേ അധികൃതർ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷിതത്വം ഉൾപ്പെടെ ഗുരുതരമായ മാനുഷിക പ്രശ്നങ്ങൾ ഉയർത്തുന്ന ഈ പ്രക്ഷോഭം എത്രയും വേഗം ഒത്തു തീർപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അധ്യക്ഷത വഹിച്ച സിഐടിയു ജില്ലാ പ്രസിഡന്‍റ് ബി .തുളസീധരക്കുറുപ്പ് പറഞ്ഞു.

സിഐടിയു ജില്ലാ ഭാരവാഹികളായഎ.എം. ഇക്ബാൽ, ജി .ആനന്ദൻ, എച്ച് .ബേസിൽ ലാൽ, ഡിആർഇയു ഡിവിഷണൽ സെക്രട്ടറി അനിൽ കുമാർ, എഐഎൽആർഎസ്എ സോണൽ സെക്രട്ടറി വി .പ്രദീപ്, കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ആർ .അരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.