ചെമ്പ്-വാലേൽ പാലം നിർമാണ നടപടികൾ പുരോഗമിക്കുന്നു
Saturday, June 15, 2024 6:49 AM IST
വൈക്കം: മൂവാറ്റുപുഴ ആറിനു കുറുകെ ചെമ്പ് - വാലേൽ ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്നതിനു വിഭാവനം ചെയ്ത ചെമ്പ് - വാലേൽ പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു. സാമൂഹികാഘാത പഠന റിപ്പോർട്ടിനെത്തുടർന്ന് വിദഗ്ധ സംഘം സ്ഥലത്തെത്തി സമീപ റോഡുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കി പൊതുമരാത്ത് വകുപ്പ് അധികൃതർക്ക് സമർപ്പിച്ചു.

പാലത്തിന്‍റെ സമീപ റോഡു തീർക്കാനായി ചെമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലെ 27 ഭൂവുടമകളുടെയും രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെയും 1.26 ഏക്കർ ഭൂമി ഏറ്റെടുക്കും. 48 വൃക്ഷങ്ങൾ മുറിച്ചുനീക്കും. എട്ടുപേരുടെ മതിൽ, നാലുപേരുടെ ഗേറ്റ്, ഒരാളുടെ കമ്പിവേലി തുടങ്ങിയവ നീക്കേണ്ടിവരും. മതിയായ നഷ്ടപരിഹാരം നൽകിയാൽ ഭൂമി വിട്ടുനൽകാൻ ഉടമകളും തയാറാണ്.

പാലം നിർമാണത്തിനായി 14 കോടി രൂപയാണ് അനുവദിച്ചത്. ഇതിനുപുറമെ ഭൂമി ഏറ്റെടുക്കുന്നതിനായി ആറു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചാലുടൻ സർവേ നടപടികൾ തുടങ്ങും. ചെമ്പ് മുറിഞ്ഞപുഴ പാലത്തിനു കിഴക്ക് ഭാഗത്തേക്ക് പുഴയോരം വരെ റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.

നിലവിൽപ്രദേശവാസികൾ മറുകരകടക്കാൻ പഞ്ചായത്തു കടത്തിനെയാണ് ആശ്രയിക്കുന്നത്. ചെമ്പ് പഞ്ചായത്തിനെ രണ്ടായി വേർതിരിക്കുന്ന മുവാറ്റുപുഴയാറിന്‍റെ കൈവഴിക്കു കുറുകെ പാലം തീർത്തു പഞ്ചായത്തിലെ അവികസിതമായ പ്രദേശങ്ങളിൽ വികസന കുതിപ്പുണ്ടാക്കണമെന്ന് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയാണ്.

പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന ബ്രഹ്മമംഗലത്ത് പോകുന്നതിനായി വാലേൽ കടത്തിനെയാണ് പ്രധാനമായും പടിഞ്ഞാറൻ മേഖലയിലുള്ളവർ ആശ്രയിക്കുന്നത്. കടത്ത് ഒഴിവാക്കുന്നവർക്ക് എട്ട് കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ടിവരും. ബ്രഹ്മമംഗലത്തുള്ളവർക്ക് റോഡിലൂടെ മുറിഞ്ഞപുഴ, കാട്ടിക്കുന്ന്, ചെമ്പ് അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെത്താൻ കാഞ്ഞിരമറ്റം, പൂത്തോട്ട വഴി പോകണം. വാലേൽ - ചെമ്പ് ഫെറിയിൽ പാലം വന്നാൽ യാത്രാദൂരത്തിൽ അഞ്ചു കിലോമീറ്റർ ലാഭിക്കാനാകും.

ഏതാനും വർഷങ്ങൾക്ക് മുമ്പ് പുഴയുടെ അക്കരയുള്ള വീട്ടിലേക്ക് കടത്തുവള്ളത്തിൽ കയറി പോകാൻ ശ്രമിക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളിയായ രാജു പുഴയിൽ വീണു മുങ്ങി മരിച്ചിരുന്നു.

പാലം നിർമിക്കപ്പെട്ടാൽ വൈപ്പാടമേൽ, കൃഷ്ണൻതുരുത്ത്, തുരുത്തുമ്മയുടെ കിഴക്കേഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന നിർധന കുടുംബങ്ങളുടെ ജീവിത പിന്നോക്കാവസ്ഥയ്ക്കും മാറ്റമുണ്ടാകും.