ആരു കാണും ഈ കർഷകന്‍റെ കണ്ണീർ
Saturday, June 15, 2024 6:49 AM IST
പാമ്പാടി: നൂറുകണക്കിന് വാഴകളും കപ്പകളും കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ നഷ്ടപ്പെട്ട് ഏറെ ദുരിതത്തിലായിരിക്കുകയാണ് കോത്തല പുതുശേരിൽ ബെന്നി. ഓണവിപണി ലക്ഷ്യമിട്ടു കൃഷിചെയ്ത നാനൂറുമൂട് ഏത്തവാഴയിൽ 200 വാഴയോളം ഒടിഞ്ഞു.

ഇതിൽ ഭൂരിഭാഗവും കുടം വന്നവയാണ്. 60 സെന്‍റ് സ്ഥലം പാട്ടത്തിനെടുത്താണ് ബെന്നി കൃഷി ചെയ്തത്. വാഴകൃഷി നശിച്ചതിലൂടെ മാത്രം ബെന്നിക്ക് 40,000 രൂപയോളം നഷ്ടമുണ്ടായി.

കൃഷി ചെയ്ത 1500 മൂട് കപ്പയിൽ പകുതിയോളം കപ്പ മറിഞ്ഞുവീണു. ബാക്കിയുള്ളവ കിഴങ്ങ് ചീഞ്ഞ നിലയിലുമാണ്. 10 മൂട് കപ്പ പറിച്ചാൽ 2 കിലോ കിട്ടിയാലായെന്ന് ബെന്നി പറഞ്ഞു. കപ്പ കൃഷിയിൽ 20,000 രൂപയോളം നഷ്ടം വന്നു.

കടം വാങ്ങിയും, പണയം വച്ചുമാണ് കൃഷി ചെയ്തത്. എന്നാൽ. കാലാവസ്ഥ ചതിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ബെന്നി. ചെയ്തിരുന്ന മരംവെട്ട് ജോലി ഉപേക്ഷിച്ചാണ് കൃഷി ചെയ്തത്. പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും പോകാതെ പണിയെടുത്ത കൃഷി നശിച്ചതിന്‍റെ സങ്കടത്തിലാണ് ബെന്നി.

കഴിഞ്ഞവർഷം ചെയ്ത വെള്ളരിക്കൃഷിയും നശിച്ചു പോയിരുന്നു. ഭാര്യയും രണ്ടുമക്കളും അടങ്ങുന്നതാണ് കുടുംബം. കൂരോപ്പട പഞ്ചായത്തിലെ 14-ാം വാർഡ് നിവാസിയാണ് ബെന്നി. കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ചു.