തിരുനക്കര സ്റ്റാൻഡിൽ ബസ് കയറിത്തുടങ്ങി; നിൽക്കാനിടമില്ലാതെ യാത്രക്കാർ
Saturday, June 15, 2024 6:49 AM IST
കോട്ടയം: തിരുനക്കര സ്റ്റാന്‍ഡില്‍ വടക്കേ മേഖലയിലേക്കുള്ള ബസുകൾ കയറിത്തുടങ്ങി. മെഡിക്കൽകോളജ്, ഏറ്റൂമാനൂർ മേഖലയിലേക്കുള്ള ബസുകൾ കയറി തുടങ്ങിയെങ്കിലും യാത്രക്കാർക്കു കയറിനിൽക്കാൻ പോലും സ്ഥലമില്ലാതെ പെരുവഴിയിൽതന്നെ ശരണം.

ഒരുകാലത്ത് ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡായിരുന്ന തിരുനക്കര പൊളിച്ചതോടെ യാത്രക്കാർക്ക് കയറിനിൽക്കാൻ ഇടമില്ല. ഇതിനൊരു പരിഹാരം കാണാൻ അധികൃതർക്കു സാധിക്കണം.

പോസ്റ്റോഫീസിനുമുന്നിൽ ബസുകൾ നിർത്തുന്നതിനെ പോലീസ് ശക്തമായി തടഞ്ഞതോടെയാണ് ബസുകൾ ഭൂരിഭാഗവും തിരുനക്കര സ്റ്റാൻഡിലേക്ക് കയറി ഓടിത്തുടങ്ങിയത്. പൊടിപിടിച്ചു കിടക്കുന്ന സ്റ്റാന്‍ഡ്, ഒരു മഴ പെയ്താല്‍ ചെളികുളമാകും. അതിനാല്‍ തന്നെ യാത്രക്കാര്‍ ആരും സ്റ്റാന്‍ഡിലേക്ക് എത്താന്‍ താത്പര്യപ്പെടുന്നില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. എന്നാൽ യാത്രക്കാർക്ക് വെറൊരു മാർഗവുമില്ലാത്തതുകൊണ്ടാണ് തിരുനക്കരയിലേക്ക് വരുന്നത്.

വെയിറ്റിംഗ് ഷെഡ് വേണം

മഴയും വെയിലും കൊള്ളാതെ യാത്രക്കാര്‍ക്കു കയറിനില്‍ക്കാന്‍ ഒരു വെയിറ്റിംഗ് ഷെഡ് പോലും നിര്‍മിച്ചിട്ടില്ല. ബസ് സ്റ്റാന്‍ഡിന്‍റെ ഒരു ഭാഗം നഗരസഭ സ്വകാര്യ വാഹനങ്ങളുടെ പേ ആന്‍ഡ് പാര്‍ക്കിംഗിനായി വിട്ടുനല്‍കിയിട്ടുണ്ട്. ഇതു സ്റ്റാന്‍ഡിനു മുന്‍വശത്ത് വലിയ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.

സ്റ്റാന്‍ഡിനുള്ളില്‍ മുഴുവനും പൊടിയാണ്. ബസ് എത്തുമ്പോള്‍ത്തന്നെ മുഖം മറയ്‌ക്കേണ്ട അവസ്ഥ. മഴ പെയ്താല്‍ അതിലും ദുരിതമാണ്. ചെറുകുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. പൊടിയുമായി കുഴഞ്ഞ് കാലുകുത്താന്‍ പറ്റാത്ത അവസ്ഥ.

വെയ്റ്റിംഗ് ഷെഡ് മാത്രമല്ല മൂത്രപ്പുരയും ഇല്ല. ഇതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. താത്കാലിക വെയ്റ്റിംഗ് ഷെഡും കംഫര്‍ട്ട് സ്റ്റേഷനും അടിയന്തരമായി നിര്‍മിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.