കാരിക്കോട്ടെ സംസ്ഥാന സര്‍ക്കാര്‍ വൃദ്ധസദനം പ്രവര്‍ത്തനമാരംഭിക്കാന്‍ ഇനിയുമെത്രനാള്‍?
Friday, June 14, 2024 6:50 AM IST
കടുത്തുരുത്തി: നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായ കാരിക്കോട്ടെ സംസ്ഥാന സര്‍ക്കാര്‍ വൃദ്ധസദനത്തിന്‍റെ പ്രവര്‍ത്തനമാരംഭിക്കാന്‍ ഇനിയുമെത്രനാള്‍ വൈകും. ലിഫ്റ്റില്ലാതെ ഇതു പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയാത്തതാണ് നിലവിലത്തെ തടസമെന്നാണ് അധികൃതരുടെ വിശദീകരണം. സാമൂഹിക നീതി വകുപ്പിന്‍റെ കീഴില്‍ കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോടാണ് വൃദ്ധസദനം പൂര്‍ത്തിയാക്കിയത്.

കോട്ടയം ജില്ലയില്‍ നിലവിലുള്ള സര്‍ക്കാര്‍ വൃദ്ധസദനത്തിന് പരിമിത സൗകര്യങ്ങള്‍ മാത്രമെയുള്ളൂ. സ്ഥലപരിമിതി മൂലം 50 പേരെ പ്രവേശിപ്പിക്കേണ്ട സ്ഥാപനത്തില്‍ ഇതിന്‍റെ പകുതിയോളം പേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയിട്ടുള്ളത്.

ഇതാണ് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മുളക്കുളം വൃദ്ധസദനം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാരിനു പ്രേരണയായത്. വൃദ്ധസദനം കൂടുതല്‍ വയോജന സൗഹൃദമാക്കിയാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.

2013 കാലഘട്ടത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ. മുനീര്‍ അനുമതി നല്‍കിയ ഒരു കോടി രൂപ പ്രയോജനപ്പെടുത്തിയാണ് കെട്ടിടത്തിന്‍റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. മുളക്കുളം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിനു കൈമാറിയ സ്ഥലത്താണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ യാഥാര്‍ഥ്യമാക്കുന്ന വൃദ്ധസദനമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കിയത്.

രണ്ട് പതിറ്റാണ്ട് മുമ്പ് നിര്‍മാണമാരംഭിച്ച വൃദ്ധസദനത്തിന്‍റെ കെട്ടിടമാണ് മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായത്. ഇതുമായി ബന്ധപ്പെട്ട് പലതവണ വിവാദങ്ങള്‍ ഉണ്ടാവുകയും നിര്‍മാണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്ത വൃദ്ധസദനത്തിന്‍റെആദ്യഘട്ട നിര്‍മാണം നടന്നശേഷം വര്‍ഷങ്ങളോളം തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടന്നിരുന്നു.

തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് ഒരു കോടി രൂപ അനുവദിച്ചു കെട്ടിടത്തിന്‍റ നിര്‍മാണം വീണ്ടുമാരംഭിച്ചു. ഇതു വീണ്ടും മുടങ്ങിയതോടെ മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ കെട്ടിടം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചു സബ്മിഷന്‍ ഉന്നയിച്ചിരുന്നു.

2003ല്‍ വാര്‍ഡംഗമായിരുന്ന ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവന്‍ നായര്‍ മുന്‍കൈയെടുത്താണ് വൃദ്ധമന്ദിരത്തിനായി കാരിക്കോട് മുപ്പത്തിയഞ്ച് സെന്‍റ് സ്ഥലം വാങ്ങിയത്. പിറ്റേവര്‍ഷം നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ ഉപേക്ഷിക്കുകയായിരുന്നു.

പദ്ധതി ആരംഭിക്കുമ്പോള്‍ ഒമ്പത് ലക്ഷത്തോളം രൂപയായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണച്ചെലവ് കണക്കാക്കിയതെങ്കിലും രണ്ട് പതിറ്റാണ്ടിനിടെ കോടികള്‍ ചെലവഴിച്ചിട്ടും ഇതു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.