കോട്ടയം: മദ്യനയ അഴിമതി കേസിലെ ഉത്തരവാദികളായ മന്ത്രിമാരായ എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിലത്തുവീണു പരിക്കേറ്റു.
ഗൗരി ശങ്കര്‍, രാഹുല്‍ രാജീവ്, കൃഷ്ണകുമാര്‍, പി.കെ. വൈശാഖ്, ബിബിന്‍ വര്‍ഗീസ്, വിഷ്ണു വിജയന്, അനു നാട്ടകം, വിഷ്ണു ചെമ്മണ്ടുവള്ളി, റാഷ്മോന്‍ ഓത്താറ്റില്‍, ടോണി കുട്ടംപേരൂര്‍, വിനീത തോമസ്, നിജു വാണിയപുരയ്ക്കൽ തുടങ്ങിയവരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കി.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അരിതാ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ ചിന്തു കുര്യന് ജോയ്, ജോണി ജോസഫ്, ആനന്ദ് പഞ്ഞിക്കാരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ സുബിന് മാത്യു, ജോര്‍ജ് പയസ്, ജില്ലാ ഭാരവാഹികളായ മോനു ഹരിദാസ്, യദു സി. നായര്‍, ബിനീഷ് ബെന്നി, റിച്ചി സാം ലൂക്കോസ്, ഷാന്‍ ടി. ജോണ്‍, ടെന്നിസ് ജോസഫ്, ആല്ബിന്, ആദര്‍ശ് രഞ്ജന്‍, ജെനിന് ഫിലിപ്പ്, അരുണ്‍ മര്‍ക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.