അധികൃതർ ഗൗനിച്ചില്ല; നാട്ടുകാർ മാഞ്ചിറ പാലം സഞ്ചാരയോഗ്യമാക്കി
Friday, June 14, 2024 6:50 AM IST
അയ്മനം: നാട്ടുകാർ ഒന്നിച്ചു, മാഞ്ചിറ പാലം കാേൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി. പഞ്ചായത്തിലെ ഒന്നാം വാർഡും 20-ാം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചിറ പാലത്തിന്‍റെ കോൺക്രീറ്റ് ജോലികളാണ് കഴിഞ്ഞ രാത്രിയും ഇന്നലെ പകലുമായി പൂർത്തികരിച്ചത്. വരമ്പിനകം, തൊള്ളായിരം ഭാഗത്തെ നൂറു കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ പാലം നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.

ഇരുമ്പ് തകിടുകൾ ദ്രവിച്ചു അപകടാവസ്ഥയിലായ പാലം കോൺക്രീറ്റ് ചെയ്തു നവീകരിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാൽ പലവിധ സാങ്കേതിക കാരണങ്ങൾ മൂലം പാലത്തിന്‍റെ നവീകരണം തടസപ്പെട്ടിരുന്നു. കാലക്രമേണ പാലത്തിലെ കൂടുതൽ ഇരുമ്പ് തകിടുകൾ ദ്രവിക്കുകയും, ഗതാഗതം കൂടുതൽ ദുഷ്കരമാവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഇടപെട്ട് ഏകദേശം ഒന്നരലക്ഷം രൂപ ചെലവഴിച്ചു പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കാോൺക്രീറ്റ് സെറ്റാകാൻ 15 ദിവസം എങ്കിലും വേണ്ടിവരും എന്നതിനാൽ നിലവിൽ പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

താത്കാലിക ഗതാഗതത്തിനായി വള്ളമോ, ജങ്കാറോ ക്രമീകരിക്കാനാണ് ഇപ്പോൾ നാട്ടുകാരുടെ ശ്രമം.