കെഎസ്ആർടിസിയുടെ ഓൺലൈൻ കൺസഷൻ പാളി; കുട്ടികൾ ദുരിതത്തിൽ
Thursday, June 13, 2024 10:52 PM IST
ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസിയുടെ കണ്‍സഷന്‍ ഓണ്‍ലൈന്‍വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍നിന്നു പത്രക്കുറിപ്പ് ഇറക്കിയിട്ടും നാളിതുവരെ ഒരു കുട്ടിക്കു പോലും കണ്‍സഷന്‍ നൽകാനാവാതെ ഈരാറ്റുപേട്ട ഡിപ്പോ അധികൃതർ.

വിദ്യാഭ്യാസ സ്ഥാപന മേധാവി അംഗീകരിച്ച് കെഎസ്ആര്‍ടിസിയില്‍ എത്തുന്ന മുഴുവന്‍ കണ്‍സഷനും അതാതു ദിവസം തന്നെ നല്‍കി വരുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസി എംഡിയുടെ വാദം. എന്നാല്‍, സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയായിട്ടും ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് ഒരു കുട്ടിക്കു പോലും ഇന്നേവരെ അങ്ങനെ കണ്‍സഷന്‍ നൽകിയിട്ടില്ലെന്ന് ഡിടിഒ പറയുന്നു.

മേല്‍ഘടകം വിദ്യാഭ്യാസ സ്ഥാപന മേധാവികളെ പഴിചാരുമ്പോള്‍ യഥാര്‍ഥ വിഷയം കെഎസ്ആര്‍ടിസിയുടെ ടെക്‌നിക്കല്‍ പ്രശ്നവും വൈദഗ്ധ്യം നേടിയവരുടെ അപര്യാപ്തതയുമാണെന്ന് പറയുന്നു. വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഡിപ്പോ ഉപരോധ നടപടികളിലേക്ക് കടക്കാനാണ് വിദ്യാർഥികളുടെയും രക്ഷിതാ ക്കളുടെയും തീരുമാനം.