ദീപിക - ലക്ഷ്യ കരിയർ ഗൈഡൻസ് സെമിനാറും അനുമോദനവും വിദ്യാർഥിസാന്നിധ്യംകൊണ്ട് പ്രൗഢഗംഭീരമായി
Thursday, June 13, 2024 10:34 PM IST
കാഞ്ഞിരപ്പള്ളി: ദീർഘവീക്ഷണത്തോടെ തങ്ങളുടെ അഭിരുചിക്കനുസരിച്ച് വിദ്യാർഥികൾ മികച്ച കോഴ്സുകൾ തെരഞ്ഞെടുത്ത് മുന്നോട്ടു പോകണമെന്ന് കോട്ടയം അഡീഷണൽ എസ്പി വി. സുഗതൻ. ദീപികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയും ചേർന്ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കരിയർ ഗൈഡൻസ് ഓറിയന്‍റേഷൻ സെമിനാറും അനുമോദനയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ സ്കൂൾ മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത മുഖ്യവികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം അനുഗ്രഹപ്രഭാഷണവും രാഷ്‌ട്രദീപിക ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. ദീപിക പബ്ലിക് റിലേഷൻ ആൻഡ് മാർക്കറ്റിംഗ് അസിസ്റ്റന്‍റ് ജനറൽ മാനേജർ മാത്യു കൊല്ലമലക്കരോട്ട്, പ്രിൻസിപ്പൽ മേഴ്സി ജോണ്‍, ഹെഡ്മാസ്റ്റർ പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ നൂറ് ശതമാനം വിജയം നേടിയ ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ, കുന്നുംഭാഗം സെന്‍റ് ജോസഫ് പബ്ലിക് സ്കൂൾ, കാഞ്ഞിരപ്പള്ളി എകെജെഎം എച്ച്എസ്എസ്, കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ, വാഴൂർ ഏദൻ പബ്ലിക് സ്കൂൾ എന്നീ സ്കൂളുകളിലെ പ്രിൻസിപ്പൽമാരെ മെമന്‍റോ നൽകി ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കൊമേഴ്സ് അധ്യാപകർക്കും കൊമേഴ്സ് വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്കു നേടിയ വിദ്യാർഥികൾക്കും യോഗത്തിൽ പുരസ്കാരങ്ങൾ നൽകി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ കോട്ടയം ഓപ്പറേഷൻ ഹെഡ് ബിജോയി ബാലചന്ദ്രൻ, ടീം അംഗങ്ങളായ ശ്രീദേവ് സലീം, സി.എ. അമൽ ഉണ്ണികൃഷ്ണൻ എന്നിവർ കരിയർ ഗൈഡൻസ് ഓറിയന്‍റേഷൻ സെമിനാർ നയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്ന് 350ൽപരം കുട്ടികൾ അനുമോദനയോഗത്തിൽ പങ്കെടുത്തു.