കുവൈറ്റില്‍ ഫ്‌ളാറ്റിലെ തീപിടിത്തം: സാധ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍
Thursday, June 13, 2024 7:12 AM IST
ചങ്ങനാശേരി: കുവൈത്തിലെ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല്പതോളം ഇന്ത്യക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും

സംഭവത്തില്‍ ദാരുണമായി മരണപ്പെട്ട കൊല്ലം ആനയടി സ്വദേശി തുണ്ടുവിള വീട്ടില്‍ ഷമീറിന്‍റെ മൃതശരീരം എത്രയും പെട്ടെന്ന് കുവൈത്തില്‍നിന്നും നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിനും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക്യക്കും നല്‍കിയ അടിയന്തര ഇമെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

തീപിടിത്തത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കാനും ചികിത്സാസഹായം നല്‍കാനും വേണ്ട നടപടികളും സ്വീകരിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.