തെങ്ങണ ജംഗ്ഷനില്‍ ട്രാഫിക് താളംതെറ്റുന്നു : റോഡില്‍ ഗട്ടര്‍, സിഗ്നല്‍ ലൈറ്റിലൊരെണ്ണം നിലച്ചു; ഓടകള്‍ നിറഞ്ഞുകവിയുന്നു
Thursday, June 13, 2024 7:12 AM IST
ചങ്ങനാശേരി: ജംഗ്ഷനില്‍ റോഡ് തകര്‍ന്ന് ഗട്ടര്‍ രൂപപ്പെട്ടു. സിഗ്നലിലൊരെണ്ണം നിലച്ചു. ഓടകള്‍ നിറഞ്ഞു കവിഞ്ഞു റോഡിലൂടെ ഒഴുകുന്നു. ചങ്ങനാശേരി-വാഴൂര്‍, പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസ് റോഡുകള്‍ സംഗമിക്കുന്ന പ്രധാനപ്പെട്ട ജംഗ്ഷനിലാണ് പ്രതിസന്ധി തുടരുന്നത്.

റോഡരികിലെ പാര്‍ക്കിംഗും അധികൃത വഴിവാണിഭങ്ങളും നിര്‍ബാധം തുടരുകയാണ്.കോട്ടയം റൂട്ടില്‍ പെട്രോള്‍ പമ്പിനു മുമ്പിലും വാഴൂര്‍ റോഡില്‍ ജംഗ്ഷനിലുമാണ് ഗട്ടറുകള്‍ രൂപപ്പെട്ടിരിക്കുന്നത്. മഴപെയ്യുമ്പോള്‍ ജംഗ്ഷനിലെ മുഴുവന്‍ ഓടകളും നിറഞ്ഞുകവിഞ്ഞ് റോഡിലൂടെ ഒഴുകുന്ന അവസ്ഥയിലാണ്.

തെങ്ങണ-മോസ്‌കോ റോഡിന്‍റെ തുടക്കത്തില്‍ ജംഗ്ഷനിലുള്ള സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തരഹിതമായിട്ട് മൂന്നുവര്‍ഷം പിന്നിടുകയാണ്. ഇത് മോസ്‌കോ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്കും കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഈ റോഡിന്‍റെ വശങ്ങളിലെ വാഹനങ്ങളുടെ പാര്‍ക്കിംഗും റോഡിലേക്കിറങ്ങി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളും ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ തെങ്ങണ ജംഗ്ഷന്‍ വരെ നീളുന്ന വാഹനനിരയും പലപ്പോഴും ഈ റോഡില്‍ ഗതാഗതം കുരുങ്ങുന്നതിനു കാരണമാകുന്നുണ്ട്. തെങ്ങണ ജംഗ്ഷനിലെ ട്രാഫിക് ഐലൻഡില്‍ ബോര്‍ഡുകളും കൊടിതൊരണങ്ങളും കൊട്ടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

റോഡരികിലെ വള്ളിച്ചെടികളും വൃക്ഷശിഖരങ്ങളും അപകടക്കെണി

തെങ്ങണ ജംഗ്ഷനും പെരുമ്പനച്ചിക്കുമിടയില്‍ റോഡരികിലേക്കു ചാഞ്ഞുകിടക്കുന്ന വള്ളിച്ചെടികളും വൃക്ഷശിഖരങ്ങളും കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും അപകടക്കെണിയാണ്.

വിവിധ സ്‌കൂളുകളിലേക്കുള്ള നൂറുകണക്കിനു വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിലാണ് പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അപകടങ്ങള്‍ പതിയിരിക്കുന്നത്.

ജല്‍ജീവന്‍ പദ്ധതിക്കായി റോഡിന്‍റെ വശങ്ങള്‍ കുഴിച്ചിട്ട് പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തതും വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും അപകടക്കെണിയാണ്.

കണ്ണവട്ട മുതല്‍ മാമ്മൂടു വരെ റോഡരികില്‍ വീടുകളുടെ പഴയ ഉരുപ്പടികള്‍ ഇറക്കിവച്ചു വില്പന നടത്തുന്നതും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്.

വികസനപദ്ധതി നടപടികള്‍ പുരോഗമിക്കുന്നു: ജോബ് മൈക്കിള്‍

തെങ്ങണ ജംഗ്ഷന്‍റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 15.5 കോടി രൂപയുടെ വികസന പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ഡിപിആർ തയാറാക്കി അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.