കടുത്തുരുത്തി മണ്ഡലത്തിലെ വികസന ആവശ്യങ്ങള്‍: ജില്ലാതല യോഗം നാളെ
Thursday, June 13, 2024 7:12 AM IST
കടുത്തുരുത്തി: കടുത്തുരുത്തി മണ്ഡലത്തിലെ വികസന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ജില്ലാതല യോഗം നാളെ കോട്ടയത്ത് നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം പിന്‍വലിച്ച സാഹചര്യത്തില്‍ കടുത്തുരുത്തി മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന വിവിധ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള യോഗമാണ് നടക്കുന്നത്.

ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ നാളെ മൂന്നിന് വിവിധ വകുപ്പ് അധികൃതരെ പങ്കെടുപ്പിച്ചുള്ള ജില്ലാതല യോഗമാണ് കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുകയെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

യോഗത്തില്‍ ഉന്നയിക്കപ്പെടുന്ന ജനകീയ ആവശ്യങ്ങള്‍:
1. ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ അപകട വളവുകള്‍ നിവര്‍ത്തുന്നതിനും കുറുപ്പന്തറ ജംഗ്ഷന്‍ വികസനത്തിനും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുടെ പൂര്‍ത്തീകരണം.
2. കടപ്ലാമറ്റം ടെക്‌നിക്കല്‍ സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലമേറ്റെടുക്കല്‍ പദ്ധതി.
3. ഉഴവൂര്‍ മിനി സിവില്‍സ്റ്റേഷനുവേണ്ടി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത്.
4. കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനിലുള്ള കമ്മ്യൂണിറ്റി ഹാള്‍ പഞ്ചായത്തിന് കൈമാറുന്ന തീരുമാനത്തിന്‍റെ നടപ്പാക്കല്‍.
5. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിനു സ്വന്തമായ സ്ഥലം സര്‍ക്കാര്‍ അനുമതിയോടെ ഉറപ്പുവരുത്തുന്നതും കെട്ടിട നിര്‍മാണ ഫണ്ട് പ്രയോജനപ്പെടുത്തുന്നതും.
6. കടുത്തുരുത്തി പോളിടെക്‌നിക്ക് കോമ്പൗണ്ടിലേക്ക് വഴി നിര്‍മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നത്.
7.കുറവിലങ്ങാട് സയന്‍സ് സിറ്റി നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുക.
8. കുറുപ്പന്തറ, കടുത്തുരുത്തി, കോതനല്ലൂര്‍ റെയില്‍വേ മേല്‍പാലങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍.
9. കടുത്തുരുത്തി ബൈപാസ് നിര്‍മാണത്തിന്‍റെ അന്തിമഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതും ബൈപാസ് സര്‍വീസ് റോഡിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതും.
10, ഉഴവൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയെ സ്‌പെഷാലിറ്റി വിഭാഗത്തിലേക്ക് മാറ്റാനുള്ള എംഎല്‍എ ഫണ്ട് ഒരു കോടിയുടെ പദ്ധതി നിര്‍വഹണം.
11. മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം ഗവണ്‍മെന്‍റ് ആശുപത്രികള്‍ക്കുവേണ്ടി അനുവദിച്ച അഞ്ച് കോടി രൂപയുടെ വികസന പദ്ധതിയുടെ നടത്തിപ്പ്.
12. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് നിര്‍മിച്ചിട്ടുള്ള കോട്ടയം ജില്ലാ വൃദ്ധസദനം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍.
13. കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക പദ്ധതിയും കുട്ടനാട് പാക്കേജിലെ പ്രവൃത്തികളും നടപ്പാക്കുന്നത്.
14. ഞീഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ നവീകരണവും ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജിന് പിജി ബ്ലോക്ക് നിര്‍മാണവും എംഎല്‍എ ഫണ്ടില്‍ നടപ്പാക്കുന്നത്.
15. കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം പഞ്ചായത്തുകള്‍ക്കുവേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍വഹണം.
16. വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളം, പുതുവേലി ഗവണ്‍മെന്‍റ് സ്‌കൂളുകളുടെയും മരങ്ങോലി, മുളക്കുളം, എഴുമാന്തുരുത്ത് ഗവണ്‍മെന്‍റ് സ്‌കൂളുകളുടെയും കെട്ടിടനിര്‍മാണം.
17. കടപ്ലാമറ്റം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മാണത്തിന്‍റെ ഒന്നാംഘട്ട പൂര്‍ത്തീകരണവും രണ്ടാംഘട്ടത്തിനുള്ള ഫണ്ട് ലഭ്യമാക്കലും.
18. ശോച്യാവസ്ഥയില്‍ കിടക്കുന്ന പ്രധാനപ്പെട്ട റോഡുകളായ വെമ്പള്ളി-വയല-കടപ്ലാമറ്റം-കുമ്മണ്ണൂര്‍ റോഡ്, കുറവിലങ്ങാട് ഷഷ്‌ഠിപൂര്‍ത്തി റോഡ് റീടാറിംഗ്, മുളക്കുളം അമ്പലപ്പടി- വെള്ളൂര്‍ റോഡ്, കീഴൂര്‍ - അറുനൂറ്റിമംഗലം - ഞീഴൂര്‍ റോഡ്, കടുത്തുരുത്തി - പിറവം റോഡ് നവീകരണം.

ഈ പറഞ്ഞിരിക്കുന്ന സുപ്രധാന പദ്ധതികളെക്കുറിച്ചു യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വിവിധ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ഫയലുകളിന്മേല്‍ തീര്‍പ്പുണ്ടാക്കും.

ജില്ലാതലത്തില്‍ പരിഹരിക്കപ്പെടാത്ത ആവശ്യങ്ങള്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളന കാലയളവില്‍ മുഖ്യമന്ത്രിയുടെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

കടുത്തുരുത്തി മണ്ഡലത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം നടത്തുമെന്നും എംഎല്‍എ അറിയിച്ചു.