കടുത്തുരുത്തി - പെരുവ റോഡിൽ മുടങ്ങിക്കിടന്ന 400 എംഎം പൈപ്പ് സ്ഥാപിക്കല്‍ ഇന്ന് പുനരാരംഭിക്കും
Thursday, June 13, 2024 7:04 AM IST
കടുത്തുരുത്തി: കടുത്തുരുത്തി - പെരുവ റോഡില്‍ മുടങ്ങികിടന്ന 400 എംഎം പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ ഇന്ന് പുനരാരംഭിക്കും. യഥാസമയം പൈപ്പ് ലഭിക്കാതിരുന്നതുമൂലം മുടങ്ങിക്കിടന്ന പൈപ്പ് സ്ഥാപിക്കൽ ജോലി ഇന്നു പുനരാരംഭിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.

അറുനൂറ്റിമംഗലത്തുനിന്നും-അലരി വരെയുള്ള മെയിന്‍ റോഡില്‍ 800 മീറ്റര്‍ ദൂരത്തിലാണ് ഇനി പൈപ്പ് സ്ഥാപിക്കാനുള്ളത്. ഇതിന് ആവശ്യമായ മുഴുവന്‍ പൈപ്പും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ബുക്ക് ചെയ്തപ്രകാരം കൊല്‍ക്കത്തയില്‍നിന്ന് കടുത്തുരുത്തിയിലെത്തിയിട്ടുണ്ട്.

ഇനിയുള്ള പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തികള്‍ ഒരുമിച്ചു പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍റെയും വാട്ടര്‍ അഥോറിറ്റിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും കരാറുകാരുടെ കമ്പനി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു ധാരണയുണ്ടാക്കിയെന്നും എംഎല്‍എ അറിയിച്ചു.

പൈപ്പ് സ്ഥാപിക്കുന്നതിന് ഒരു മാസമാണ് സമയപരിധി. ഇതിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വാട്ടര്‍ അഥോറിറ്റി പൈപ്പ് ഇടുന്ന ജോലി പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കടുത്തുരുത്തി - പെരുവ റോഡ് കൈമാറിയതിനുശേഷമേ റോഡിന്‍റെ റീടാറിംഗ് നടപടികള്‍ ആരംഭിക്കാന്‍ കഴിയുവെന്ന് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചിച്ചുണ്ട്.

കടുത്തുരുത്തി - പെരുവ റോഡില്‍ പൈപ്പ് സ്ഥാപിച്ചശേഷമുള്ള റോഡ് സംരക്ഷണ പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് വാട്ടര്‍ അഥോറിറ്റി പൊതുമരാമത്ത് വകുപ്പിലേക്ക് അടച്ചിട്ടുണ്ട്. ഇത് ആദ്യം ടെന്‍ഡര്‍ ചെയ്തു നടപ്പാക്കും. തുടര്‍ന്ന് ബിഎം ആന്‍ഡ് ബിസി ടാറിംഗ് ജോലികളും ടെന്‍ഡര്‍ ചെയ്തു നടപ്പാക്കാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.

കടുത്തുരുത്തി - പെരുവ റോഡില്‍ ടാറിംഗ് ജോലിയില്‍ ഉള്‍പ്പെടാതെ കിടന്നിരുന്ന അറുനൂറ്റിമംഗലം ജംഗ്ഷന്‍ ഭാഗം റീടാറിംഗ് നടത്തുന്നതിനുള്ള ക്രമീകരണവും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എന്‍ജിനിയറുമായി ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഇനി നടപ്പാക്കുന്ന റീ ടാറിംഗ് പ്രവൃത്തിയില്‍ അറുനൂറ്റിമംഗലം ജംഗ്ഷന്‍ മുതല്‍ കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ ഒറ്റഘട്ടമായി ബിഎം ആന്‍ഡ് ബിസി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

പൈപ്പ് ലൈന്‍ സ്ഥാപിച്ചശേഷം പൊതുമരാമത്ത് വകുപ്പ് റീടാറിംഗിനുവേണ്ടി ടെന്‍ഡര്‍ ചെയ്ത കീഴൂര്‍ - അറുനൂറ്റിമംഗലം - ഞീഴൂര്‍ റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരും ഏറ്റെടുക്കാതെ വന്ന സാഹചര്യത്തില്‍ പ്രവൃത്തി റീ ടെന്‍ഡര്‍ ചെയ്തു നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും എംഎല്‍എ അറിയിച്ചു.