ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നാലു പേർക്കു പരിക്ക്
Thursday, June 13, 2024 7:03 AM IST
വാഴൂർ: ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രോഗിയടക്കം നാല് പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ പൊൻകുന്നം ഇരവികുളം സാബു (52), ആംബുലൻസിലുണ്ടായിരുന്ന രോഗി കട്ടപ്പന പാടച്ചിറ മോളി, ബന്ധുക്കളായ കൂട്ടിക്കൽ കുമ്പുക്കൽ സാബു, മൂലയിൽ രാഹുൽ സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ദേശീയപാത 183ൽ നെടുമാവിൽ ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു അപകടം. സ്ട്രോക്ക് ബാധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മോളിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

നെടുമാവ് കവലയിൽ എതിർ ദിശയിൽ കുമളിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിൽ കുടുങ്ങിയ ഡ്രൈവർ സാബുവിനെ വാഹനത്തിന്‍റെ മുൻവശം പൊളിച്ചാണ് പുറത്തെടുത്തത്. സാബുവിന് നട്ടെല്ലിനാണ് പരിക്ക്. മോളിക്ക് പരിക്കില്ല.

എന്നാൽ, മോളിയെ ഏറെ പാടുപെട്ടാണ് ആംബുലൻസിൽ നിന്ന് പുറത്തെടുത്തത്. ബന്ധു സാബുവിന്‍റെ കാലൊടിഞ്ഞു. രാഹുലിന് നിസാര പരിക്കേറ്റു. പാമ്പാടിയിൽനിന്ന് അഗ്നിശമന സേനയും പള്ളിക്കത്തോട് പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.