മാലിന്യം കെട്ടിക്കിടക്കുന്നു: പെരുങ്കുളം പാടശേഖരനിവാസികൾ ദുരിതത്തിൽ
Friday, September 27, 2024 5:53 AM IST
ചെങ്ങന്നൂർ: നഗരത്തിന്‍റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന വെട്ടുതോടിന്‍റെ ഉത്ഭവകേന്ദ്രമായ പെരുങ്കുളം പാടത്തിനോട് ചേർന്ന് താമസിക്കുന്ന നൂറോളം കുടുംബങ്ങൾ മലിനജലം മൂലം ദുരിതത്തിൽ.

പാടത്തിനോട് ചേർന്ന് താമസിക്കുന്ന ഇവർ കാലുകുത്തുന്നത് മാലിന്യം നിറഞ്ഞ വെള്ളത്തിലാണ്. മഴക്കാലമായാൽ ഇവരുടെ ജീവിതം ദുരിതപൂർണമാകും. വേനലിലും വീട്ടുമുറ്റത്ത് മുട്ടറ്റം വെള്ളമുണ്ടായിരിക്കും. ഇവിടേയ്ക്കെത്താൻ പറയത്തക്ക യാത്രാമാർഗങ്ങളില്ല. വെട്ടുതോടും മാലിന്യം നിറഞ്ഞ വെള്ളക്കെട്ടും മുറിച്ചുവേണം വീടുകളിലെത്താൻ. തോട് മുറിച്ചുകടക്കാൻ ഉപയോഗിച്ചിരുന്ന തടിപ്പലക ജീർണിച്ച് അപകടാവസ്ഥയിലാണ്. കൊച്ചുകുട്ടികൾ പോലും പോകുന്നത് ഇതിലെയാണ്.

ദുരിത ജീവിതം

അപകടകരമായ ഈ യാത്ര പരിഹരിക്കുന്നതിന് തടിപ്പാലമോ കോൺക്രീറ്റ് സ്ലാബോ ഇടണമെന്ന ആവശ്യം അധികൃതർ ഇനിയും പരിഹരിച്ചിട്ടില്ല. വീടുകളിൽ വൈദ്യുതി എത്തിയിട്ടില്ല. വയറിംഗ് ജോലികൾ പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞെങ്കിലും കണക്‌ഷൻ നൽകിയിട്ടില്ല.

കാലങ്ങളായി മാറിവരുന്ന വാർഡ് കൗൺസിലർമാരോടും അധികാരികളോടും തങ്ങളുടെ ദുരിതജീവിതം പരാതിയായി പറയാറുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. ഇവരുടെ വാർഡ് അംഗം ഒരിക്കൽ നഗരസഭാധ്യക്ഷയായിരുന്ന കാലത്തു പോലും പ്രശ്‌നത്തിനു നേരെ കണ്ണുതുറന്നില്ല.


നഗരത്തിലെ ഹോട്ടലുകൾ, സ്വകാര്യ ആശുപത്രി, മറ്റ് വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ മാലിന്യ അവശിഷ്ടങ്ങൾ തള്ളുന്നത് വെട്ടുതോട്ടിലാണ്. തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നത് തടയാൻ കുറച്ചുകാലം മുൻപ് വെട്ടുതോടിന്‍റെ ഉത്ഭവസ്ഥാനത്ത് പമ്പുസെറ്റ് വെള്ളം ഒഴുക്കി വിടാൻ പദ്ധതിക്കു തുടക്കമിട്ടെങ്കിലും അധിക ദിവസം ഇതിന്‍റെ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല.

ദുർഗന്ധം

ഇനി വെള്ളം പമ്പു ചെയ്‌ത്‌ വിട്ടാൽ തന്നെ മലിനജലം ഒഴുകി പ്പോകാനാവാത്ത സ്ഥിതിയാണുള്ളത്. തോട് ചെന്നുചേരുന്നത് നഗരത്തിനു തെക്കായുള്ള കുട്ടങ്കേരി ചാലിലാണ്. അനധികൃത കൈയേറ്റവും നിലം നികത്തലും മൂലം തോടിന്‍റെ പലഭാഗങ്ങളും അടഞ്ഞതാണ് നീരൊഴുക്കിനു തടസമാകുന്നത്. തോടിന്‍റെ ഇരുവശങ്ങളുമുള്ള കിണറുകളിൽ മാലിന്യത്തിന്‍റെ ഊറ്റുറവ കാരണം കിണർ മൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തോട്ടിലെ വെള്ളത്തിന് തവിട്ടുനിറമാണ്.

ദുർഗന്ധം അസഹ്യമാകുമ്പോൾ സമീപവാസികൾക്ക് ഛർദ്ദി, തലവേദന എന്നിവ ഉണ്ടാകുന്നുണ്ട്. കുട്ടികൾക്കാണ് ഏറെ അസുഖബാധ. ഇവിടത്തുകാർക്ക് ത്വക്ക് രോഗങ്ങൾ സാധാരണമാണ്. പ്രശ്‌നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.