ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കി: കൊല്ലകടവ് ജംഗ്ഷൻ ഇരുട്ടിൽ
Friday, September 27, 2024 5:53 AM IST
ചെങ്ങന്നൂർ: കൊല്ലകടവ് ജംഗ്ഷന് വെളിച്ചമേകാനായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചിട്ട് നാലു വർഷമായി. ഇതിനു ചുറ്റും ചെടികൾ വളർന്നു കാടുപോലെയായിരിക്കുകയാണ്.

നാലുവർഷത്തിനിടയിൽ നിരവധിതവണ വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യക്തികളും പരാതി നല്കുകയും ഇപ്പോൾ ശരിയാക്കി തരാമെന്ന് പറയുന്നതല്ലാതെ നാളിതുവരെയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ പറയുന്നു. ചെറിയനാടിന്‍റെ ഹൃദയഭാഗമായ കൊല്ലകടവിൽ സന്ധ്യയായൽ വ്യാപാരികളും ജനങ്ങളും ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്.


നിലവിലുണ്ടായിരുന്ന സാധാരണ ലൈറ്റുകളും പ്രവർത്തനരഹിതമാണ്. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ അടിയന്തരമായി കൈക്കൊണ്ടില്ലെങ്കിൽ ജനപിന്തുണയോടെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി കൊല്ലകടവ് യൂണിറ്റ് പ്രതിനിധികളായ കോശി ഈശോ, അസിം വലിയവീട്ടിൽ, നജീം കൊല്ലകടവ് എന്നിവർ പറഞ്ഞു.