റെയില്‍വേ വികസനവും കൂടുതല്‍ ട്രെയിനുകളും: കെ.സി. വേണുഗോപാല്‍ എംപി ചർച്ച നടത്തി
Friday, September 27, 2024 5:53 AM IST
ആലപ്പുഴ: മണ്ഡലത്തിലെ റെയില്‍വേ വികസനവും കൂടുതല്‍ ട്രെയിനുകളും ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി കെ.സി. വേണുഗോപാല്‍ എംപി ചർച്ച നടത്തി. പ്രധാന ടൂറിസം മേഖലയായ ആലപ്പുഴയിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വിനോദസഞ്ചാരികളാണ് വരുന്നത്.

യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും അപര്യാപ്തമാണ്. ദേശീയപാത വികസനം നടക്കുന്നതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് റെയില്‍വേയാണ്. പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ മതിയായ ട്രെയിന്‍ സര്‍വീസുകളുടെ കുറവ് യാത്രക്കാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.


എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ വേഗത്തിലാക്കണം. ഫണ്ട് അനുവദിച്ചിട്ടും കഴിഞ്ഞ പത്തുവര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നില്ല. പിഎം ഗതി ശക്തി സംരംഭത്തിനു കീഴിലുള്ള 56-ാമത് നെറ്റ്‌വര്‍ക്ക് പ്ലാനിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ ഈ സ്ട്രെച്ചിനെ ഉള്‍പ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ പുനഃസ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ എംപിക്ക് ഉറപ്പ് നൽകി.