കബനി വറ്റിവരണ്ടതോടെ അതിർത്തി ഗ്രാമങ്ങൾ വരൾച്ചയുടെ പിടിയിൽ
Saturday, May 4, 2024 6:54 AM IST
പുൽപ്പള്ളി: വേനൽ ശക്തമായതോടെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വരൾച്ച രൂക്ഷമാവുന്നു. ജലസേചന പദ്ധതികളുടെ അഭാവമാണ് പ്രധാനമായും വേനൽക്കാലത്തെ കുടിയേറ്റ മേഖലയിലെ വരൾച്ചയുടെ പ്രധാന കാരണം.

വരൾച്ച പതിവാണെങ്കിലും വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച വരൾച്ച ലഘൂകരണ പദ്ധതി പോലും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. തോടുകളുടെ പുനർനിർമാണമടക്കം നടപ്പാക്കിയെങ്കിലും കർഷകർക്ക് ഗുണമൊന്നുമുണ്ടായില്ല. ബീച്ചനഹള്ളി അണക്കെട്ട് തുറന്ന് കർണാടക കുടുതൽ വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയതോടെ കബനി നദിയിലും ജലനിരപ്പ് കുത്തനെ താഴ്ന്നു തുടങ്ങിയിട്ടുണ്ട്.

ഇതോടെ കബനിക്കരയായ കൊളവള്ളിയിലും മരക്കടവിലും പാടങ്ങളിൽ കർഷകർ സ്വന്തം ചെലവിൽ മോട്ടോർ സ്ഥാപിച്ച് പുഞ്ചകൃഷി ഇറക്കിയിട്ടുണ്ടെങ്കിലും വെള്ളമില്ലാത്തതൂമൂലം പാടങ്ങൾ വിണ്ടുകീറി അവസ്ഥയിലാണ്.

പാടങ്ങൾ വിണ്ടുകീറിയതോടെ കന്നുകാലികളെ മേയാൻ വിടാൻ പോലും കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കുടിയേറ്റ മേഖലയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കബനി കുടിവെള്ള പദ്ധതി മുടങ്ങിയതിനെ തുടർന്ന് കാരപ്പുഴ ഡാമിൽ നിന്നും മരക്കടവ് പന്പ് ഹൗസിന് സമീപമുള്ള തടയണ വരെ വെള്ളമെത്തുന്നുണ്ടെങ്കിലും മരക്കടവ് മുതൽ കൊളവള്ളി വരെയുള്ള നദി പൂർണമായും വറ്റിവരണ്ടതോടെ ഈ മേഖലയിലെ കർഷകർ ഏറെ പ്രതിസന്ധിയിലാണ്.