സിപിഎം തെറ്റിദ്ധാരണ പരത്തുന്നു: ഭരണസമിതി
Saturday, May 4, 2024 6:54 AM IST
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 2022-23 വർഷത്തെ ഓഡിറ്റ് നിർദേശവുമായി ബന്ധപ്പെട്ട് സിപിഎം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതായി ഭരണസമിതിയംഗങ്ങൾ പറഞ്ഞു. നഗരസഭയിലെ ഇരുപത് നിർവഹണ ഉദ്യോഗസ്ഥർ നടത്തിയ പദ്ധതികളിൽ വിവിധ തടസങ്ങളുള്ളതായി ഓഡിറ്റ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും അതിനു മറുപടി നൽകാൻ രണ്ടു മാസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

നടപ്പിലാക്കിയ പദ്ധതികളുടെ രേഖകൾ സമയബന്ധിതമായി ഹാജരാക്കാത്തതിനാലാണിത്. ഓഡിറ്റ് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരം രണ്ടു മാസത്തിനുള്ളിൽ വിശദീകരണം നൽകാൻ നിർവഹണ ഉദ്യോഗസ്ഥർ തയ്യാറായില്ലെങ്കിൽ അവർക്കെതിരേ ഭരണസമിതി നടപടി സ്വീകരിക്കും.

കെട്ടിട, വിനോദ, സേവന, തൊഴിൽ നികുതികൾ, മത്സ്യമാംസ മാർക്കറ്റ്, കെട്ടിട പെർമിറ്റുകൾ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും തടസങ്ങളുള്ളത്. ലാപ്ടോപ് വിതരണവുമായി ബന്ധപ്പെട്ട 48 ലാപ്ടോപ്പുകളുടെ തുക തിരിച്ചടക്കാനാണ് സെക്രട്ടറിക്കു നൽകിയ നിർദേശം.

സബ്സിഡി മാനദദണ്ഡത്തിൽ ജനറൽ വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങിക്കൊടുക്കാൻ പാടില്ല എന്ന കാരണത്താലാണ് തുക തിരിച്ചടക്കാൻ പറഞ്ഞത്. എന്നാൽ നഗരസഭ അംഗീകരിച്ച പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയും നഗരസഭാ റീജണൽ ജോയിന്‍റ് ഡയറക്ടരും അംഗീകാരം നൽകിയതാണ്.

കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട കർഷകർക്കുള്ള പുനരുജ്ജീവന പദ്ധതിക്കും ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചു പന്നികൾ ചത്തുപോയ കർഷകർക്കു പന്നിയെ നൽകുന്നതിനുള്ള ലക്ഷങ്ങളും സബ്സിഡി നൽകാൻ തീരുമാനിച്ചു. ഇതിനൊക്കെ മാനദണ്ഡത്തിന്‍റെ പേരിൽ ഓഡിറ്റർമാർ തടസം അറിയിച്ചിട്ടുണ്ട്. ഓഡിറ്റ് ഉദ്യോഗസ്ഥർ തടസം പറഞ്ഞ പല പദ്ധതികളും യഥാസമയം ബില്ല് ഹാജരാക്കാത്തവയാണ്.

ഇതൊക്കെ അറിയാമെങ്കിലും നല്ലരീതിയിൽ ഭരിക്കുന്ന ഭരണസമിതിയെ പൊതുജനമധ്യത്തിൽ താറടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭരണത്തെ തടസപ്പെടുത്തുന്ന നടപടികളിൽ നിന്നു സിപിഎം മാറിനിൽക്കണമെന്നും ഭരണസമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗണ്‍സിലർമാരായ പി.എം. ബെന്നി, വി.യു. ജോയി, ഷിബു കെ. ജോർജ് എന്നിവർ പങ്കെടുത്തു.