റെയിൽവേ പാലത്തിൽ കമ്പിവല സ്ഥാപിച്ചു
Friday, March 29, 2024 4:41 AM IST
കരുവാരകുണ്ട്: തുവ്വൂർ കമാനം റെയിൽവേ മേൽപ്പാലത്തിൽ കമ്പിവല സ്ഥാപിച്ചു. നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരിക്കുന്നതിന്‍റെ ഭാഗമായി വാഹന യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈവരികളിൽ കമ്പിവല സ്ഥാപിച്ചത്.

നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. പാതയിൽ തീവണ്ടി സർവീസ് ആരംഭിച്ചത് മുതൽ റോഡ് ഗതാഗതത്തിന് തടസം സൃഷ്ടിക്കാത്ത ഏക റെയിൽവേ സ്റ്റേഷനും തുവ്വൂരിലേതാണ്. കമാനത്ത് മേൽപ്പാലം ഉണ്ടന്നതാണ് ഇതിന് കാരണം.

വാഹനങ്ങൾക്ക് പുറമെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി കാൽനടയാത്രക്കാരും ഇതുവഴി സഞ്ചരിക്കാറുണ്ട്. വൈദ്യുതി ലൈനിന്‍റെ രണ്ട് മീറ്റർ ഉയരം വരെ ആഘാതമേൽക്കാനുള്ള സാധ്യത ഒഴിവാക്കുക, പാലത്തിൽ നിന്ന് തോട്ടി പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ആഘാതമേൽക്കാനുളള സാധ്യത ഒഴിവാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.