മോദി സര്‍ക്കാരിന്‍റെ സ്ത്രീപക്ഷ നിലപാടുകള്‍ വോട്ടായി മാറും: നിവേദിത സുബ്രഹ്മണ്യന്‍
Friday, March 29, 2024 4:41 AM IST
മലപ്പുറം: മുത്തലാക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകള്‍ ഇക്കുറി വോട്ടായി മാറുമെന്നു പൊന്നാനി ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദി സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ പൂര്‍ണമായും പൊന്നാനിയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തന്‍റെ പ്രഥമ ദൗത്യം.

ഇടതുവലത് മുന്നണികളുടെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം പൊന്നാനി മണ്ഡലത്തില്‍ വികസന മുരടിപ്പ് വലിയ തോതില്‍ നേരിടുകയാണ്. കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ എത്തുമ്പോള്‍ പൊന്നാനിയും അതിനൊപ്പം വികസിക്കുന്നതിന് എന്‍ഡിഎ വിജയിക്കേണ്ടത് അനിവാര്യമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ എന്‍ഡിഎക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണെന്നും നിവേദിത സുബ്രഹ്മണ്യന്‍ പറഞ്ഞു.

യഥാര്‍ഥ സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കിയത് എന്‍ഡിഎ മുന്നണിയാണ്. പൊന്നാനിയില്‍ ഉള്‍പ്പെടെ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എന്‍ഡിഎ വനിതകള്‍ക്ക് അവസരം നല്‍കിയത്. സിഎഎ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടതു-വലതുമുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. എന്നാല്‍ പൊന്നാനിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത്തരം കുപ്രചാരണങ്ങള്‍ തള്ളിക്കളയും.

സിപിഎമ്മും കോണ്‍ഗ്രസും പരാജയം ഉറപ്പിച്ചതു കൊണ്ടാണ് വികസനം ചര്‍ച്ച ചെയ്യാതെ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് നിവേദിത ചൂണ്ടിക്കാട്ടി. പൊന്നാനിയിലെയും മലപ്പുറത്തെയും ലീഗ് സ്ഥാനാര്‍ഥികള്‍ പരസ്പരം സീറ്റ് വച്ച് മാറിയത് സിപിഎം മുസ്ലിംലീഗ് കൂട്ടുകെട്ടിന്‍റെ വ്യക്തമായ ഉദാഹരണമാണെന്നും നിവേദിത സുബ്രഹ്മണ്യന്‍ ആരോപിച്ചു.