കരുവാരകുണ്ടിൽ ഈർച്ചമില്ലിന് തീപിടിച്ചു; ഒരുകോടി രൂപയുടെ നഷ്ടം
Friday, March 29, 2024 4:41 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിൽ വീണ്ടും വൻ തീപിടിത്തം. കരുവാരകുണ്ട് കുട്ടത്തിയിലെ ഈർച്ച മില്ലിന് തീപിടിച്ച് ഒരുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീ പടരുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ അധികൃതരേയും മിൽ ഉടമയേയും വിവരമറിയിക്കുകയും ചെയ്തു. പെരിന്തൽമണ്ണയിൽ നിന്ന് രണ്ട് യൂണിറ്റും നിലമ്പൂരിൽ നിന്ന് ഒരു യൂണിറ്റും തിരുവാലിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി.

അഞ്ച് യൂണിറ്റ് ടീമും ട്രോമാകെയർ വോളണ്ടിയേഴ്സും സിവിൽ ഡിഫൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് കഠിനാധ്വാനം ചെയ്താണ് ആറുമണിക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. അഞ്ച് യൂണിറ്റുകളിലെയും വെള്ളം തീർന്നതിന് ശേഷം വീണ്ടും തൊട്ടടുത്തുള്ള കുളങ്ങളിൽ നിന്ന് 12 തവണയായി വെള്ളം കൊണ്ടുവന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തൊട്ടടുത്ത് വീടുകളും റബ്ബർ തോട്ടങ്ങളും ഉണ്ടായിരുന്നു.

ഇവിടേക്ക് തീ പടരാതിരിക്കാൻ നാട്ടുകാർ പരിശ്രമിച്ചത് വൻ ദുരന്തം ഒഴിവാക്കി. അയൽപക്കത്തുള്ള വീട്ടിലെ വാഴയ്ക്ക് തീപിടിച്ചത് പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും നാട്ടുകാരുടെ സാഹസികമായ ഇടപെടലിലൂടെ തീ പടരുന്നത് ഇല്ലാതെയാക്കി. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല.നൂറുകണക്കിനാളുകളാണ് തീപിടിത്ത വിവരമറിഞ്ഞ് പ്രദേശത്തേക്ക് എത്തിയത്. ഗതാഗതക്കുരുക്ക് നേരിട്ടതിനാൽ കരുവാരകുണ്ട് പോലീസ് മരുതുങ്ങലിൽ നിന്ന് വാഹനങ്ങളെ തടഞ്ഞ് ഫയർഫോഴ്സ് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ വഴിയൊരുക്കി.

മേലാറ്റൂർ ഉച്ചാരക്കടവ് സ്വദേശി ചാത്തോലി മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. അഞ്ച് വർഷമായി ഓട്ടുപാറ മുബാറക്കാണ് മില്ല് നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ കരുവാരകുണ്ടിൽ തന്നെ അഞ്ചിടങ്ങളിലാണ് വൻ തീപിടിത്തമുണ്ടായത്.