വേനല്‍ കടുത്തു; കുടിവെള്ളത്തിനായി നെട്ടോട്ടം
Thursday, March 28, 2024 5:38 AM IST
കരുവാരക്കുണ്ട്: പതിവിലും നേരത്തെ വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം നേരിട്ട പുറ്റള ആദിവാസി കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് ഒരിറ്റ് വെള്ളം കുടിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം.

കത്തുന്ന വേനലില്‍ നീരൊഴുക്ക് നിലക്കുകയും നീര്‍ച്ചോലകള്‍ വറ്റുകയും ചെയ്തതോടെ ഭക്ഷണം പോലും പാകം ചെയ്യാനാകാതെ ആദിവാസികള്‍ ബുദ്ധിമുട്ടുകയാണ്. മീനമാസം പകുതിയായിട്ടും മാനത്ത് കാര്‍മേഘ സാന്നിധ്യമില്ല. കേരള എസ്റ്റേറ്റിലെ ജനവാസകേന്ദ്രത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുളള പുറ്റള കോളനിയിലാണ് രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്നത്.

കോളനിയിലെ തല മുതിര്‍ന്ന ചാത്തനും കുടുംബത്തിനും കുടിവെള്ളമില്ലാത്തതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പ്രയാസപ്പെടുകയാണ്. വീടിന് സമീപത്തുള്ള നീര്‍ച്ചോലകളായിരുന്നു ഏക ആശ്രയം. എന്നാല്‍ വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും കാരണം ചോലകള്‍ വറ്റിവരണ്ടു. ജലനിധി പദ്ധതിയുടെ ഭാഗമായി കണക്ഷനും ടാങ്കും സ്ഥാപിച്ചെങ്കിലും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല.

ഇപ്പോള്‍ ഒരു ബക്കറ്റ് വെളളം കിട്ടണമെങ്കില്‍ ചെങ്കുത്തായ മലയിറങ്ങി പോകണം. രോഗികളായ അനേകം ആളുകളുള്ള കുടുംബങ്ങള്‍ക്ക് ഇത് സാധിക്കാറില്ല. കാട്ടുചോലകളില്‍ നീരൊഴുക്ക് അനുഭവപ്പെടുന്ന സമയങ്ങളിലും ശുദ്ധജലം ഇവര്‍ക്ക് അന്യമായിരുന്നു. വേനലാരംഭത്തില്‍ തന്നെ കാട്ടാനകളും കാട്ടുപന്നികളും കൂട്ടത്തോടെ എത്തി വെള്ളം മലിനമാക്കുക നിത്യകാഴ്ചയായിരുന്നുവെന്നും ആദിവാസി കുടുംബങ്ങള്‍ പറഞ്ഞു.

കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ജീവിച്ചിരുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാല്‍ കാട്ടുവിഭവങ്ങള്‍ തേടി കാടിനു വെളിയില്‍ നിന്നെത്തുന്നവര്‍ അവ കടത്തികൊണ്ടു പോകുന്നതിനെ തുടര്‍ന്ന് അവയുടെ ലഭ്യത കുറയുകയും ആദിവാസികള്‍ സാമ്പത്തികമായി പ്രയാസത്തിലുമാണ് ജീവിക്കുന്നത്. പലര്‍ക്കും ചികിത്സ പോലും മുടങ്ങിയിരിക്കുകയാണ്. പട്ടിണിയും രോഗവുമായി കഴിയുന്നതിനിടെ കുടിവെള്ളവും മുടങ്ങിയിട്ടും ആരോടും പരിഭവമില്ലാതെ കഴിയുകയാണ് കാടിന്‍റെ മക്കള്‍.