പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിക്കു 81 വര്‍ഷം കഠിനതടവ്
Thursday, March 28, 2024 5:38 AM IST
പെരിന്തല്‍മണ്ണ: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനു 81 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. താഴെക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിക്കി (40)നാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക തടവ് അനുഭവിക്കണം. 2022ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ഐപിസി 376 (2 എഫ്) പ്രകാരം 25 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും ഐപിസി 376 (2 എന്‍ ) പ്രകാരം 25 വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ഐപിസി 376 (എപി) പ്രകാരം 30 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും ജുവനൈല്‍ നിയമ പ്രകാരം ഒരു വര്‍ഷം തടവും അനുഭവിക്കണം. ശിക്ഷകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്നപക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം.

പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്പെക്ടര്‍ നൗഷാദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി.

പ്രോസിക്യൂഷന്‍ ലെയ്സണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രതിക്ക് സമാനമായ മറ്റൊരു കേസില്‍ ഇതേ കോടതി 61 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.