ചുട്ടുപൊള്ളുന്ന വെയിലത്തും ഒരു തരി പൊന്നിനായി സുരേഷും ചന്ദ്രനും
Wednesday, March 27, 2024 5:41 AM IST
നിലമ്പൂര്‍: ഒരു നേരത്തെ അന്നം നേടാനുള്ള തീവ്രശ്രമത്തിലാണ് സുഹൃത്തുക്കളായ അത്തിക്കാട് കോളനിയിലെ സുരേഷും ചന്ദ്രനും. ചുട്ടുപൊള്ളുന്ന ഉച്ചനേരത്ത് ചാലിയാറില്‍ പ്രത്യാശയോടെ സ്വര്‍ണം തേടുകയാണ് ഇരുവരും. രാവിലെ മുതല്‍ വൈകുന്നേരം വരെ ശ്രമിച്ചാല്‍ ഒരു തരി സ്വര്‍ണം കിട്ടിയേക്കാം.

ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് കോളനിയിലെ താമസക്കാരായ ചന്ദ്രനും സുരേഷും മറ്റു ജോലികളൊന്നുമില്ലാത്തതിനാലാണ് മരം കൊണ്ടു നിര്‍മിച്ച മരവിയുമായി പുഴയിലെത്തിയത്.

രാവിലെ മുതല്‍ ചാലിയാറിലിറങ്ങി കല്ലും മണലും കോരി മരവിയിലിട്ട് അരിച്ചെടുക്കുകയാണ് അന്നന്നത്തേക്കുള്ള അന്നത്തിന്‍റെ വഴി. ഓരോ ദിവസവും 400 മുതല്‍ 600 രൂപവരെ കിട്ടിയാലായി. അല്ലെങ്കില്‍ വൈകുന്നേരം വരെയുള്ള അധ്വാനം നിഷ്ഫലമാകും.