പോക്സോ കേസിൽ യുവാവിന് തടവും പിഴയും
Sunday, March 24, 2024 4:55 AM IST
മഞ്ചേരി : പതിനാറുകാരിയോടു അശ്ലീല ചുവയോടെ സംസാരിക്കുകയും സ്വകാര്യഭാഗങ്ങള്‍ കാണിക്കുകയും ചെയ്ത മുപ്പതുകാരന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ഒരു വര്‍ഷം കഠിന തടവും 13000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ചെമ്മങ്കടവ് കോഡൂര്‍ ഒറ്റത്തറ കണ്ണാടി വീട്ടില്‍ മുഹമ്മദ് നവാസി(30)നെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2023 മേയ് 18നാണ് കേസിനാസ്പദമായ സംഭവം.

പോക്സോ ആക്ട് പ്രകാരം ആറുമാസം കഠിന തടവ്, 5000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരവും ഇതേ ശിക്ഷ തന്നെ കോടതി വിധിച്ചു. കുട്ടിക്ക് മാനഹാനി വരുത്തിയതിനു 3,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും ഓരോ മാസത്തെ അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ടി.എം. സജിനിയാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.