പീഡനക്കേസില്‍ യുവാവിന് ആറു വര്‍ഷം കഠിനതടവ്
Sunday, March 24, 2024 4:55 AM IST
പെരിന്തല്‍മണ്ണ: പന്ത്രണ്ടുകാരനെ ലൈംഗികാതിക്രമം നടത്തിയ 31 കാരനെ ആറുവര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു. വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പാഞ്ഞണംകാട്ടില്‍ ഷൗക്കത്തലിയെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്.

2022 മാര്‍ച്ച് 13 ന് വേങ്ങൂരില്‍ നിന്നു അക്വേറിയം നല്‍കാമെന്നു പറഞ്ഞു കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു ഇരയാക്കിയതിനു മേലാറ്റൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രതി പിഴയടക്കുന്ന പക്ഷം 25,000 രൂപ അതിജീവന് നല്‍കാനും ഉത്തരവായി.

മേലാറ്റൂര്‍ ഇന്‍സ്പെക്ടറായിരുന്ന സി.എസ്. ഷാരോണ്‍, സബ് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി.