വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ കാലാനുസൃതമായ മാറ്റമുണ്ടാകണം: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
Saturday, August 3, 2024 6:45 AM IST
പോത്തൻകോട് : കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ പരിഷ്കരണമുണ്ടാകണമെന്നും വിദ്യാർഥികൾക്കും സമൂഹത്തിനും ഗുണകരമായ നിലയിൽ മാറ്റങ്ങൾ സാദ്ധ്യമാകണമെങ്കിൽ അധ‍്യാപകർക്ക് തുടർപരിശീലനം നൽകണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.
കേരള ആരോഗ്യസർവകലാശാല അക്കാഡമിക് സ്റ്റാഫ് കോളജിന്‍റെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയുടെ സമാപനചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിർമിതബുദ്ധിയുടെയും വിവരസാങ്കേതിക വിദ്യയുടെയും കാലമാണിത്. പഠനവിഷയങ്ങളിൽ ചർച്ചകളിലുടെയും ആശയ സംവാദത്തിലൂടെയും അറിവിന്‍റെ പുതിയ വാതായനങ്ങൾ തുറക്കണം.

പഠിക്കേണ്ടത് വിദ്യാർഥിയുടെയും പഠിപ്പിക്കേണ്ടത് അധ‍്യാപകന്‍റെയും മാത്രം ഉത്തരവാദിത്വം എന്ന ശൈലിയിൽ നിന്നും മാറി ഒരുമിച്ച് പഠിച്ചും പഠിപ്പിച്ചും പങ്കുവെച്ചും മുന്നേറുന്ന പുതിയ പഠനരീതിയെയാണ് ഇരുകൈയും നീട്ടി നമ്മൾ സ്വീകരിക്കേണ്ടതെന്ന് സ്വാമി അഭിപ്രായപ്പെട്ടു.


ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.ഡി.കെ.സൗന്ദരരാജൻ അധ‍്യക്ഷത വഹിച്ച ചടങ്ങിൽ പരിശീലകരായ ഡോ. ആർ. സജിത്ത്കുമാർ, ഡോ.സുരേഷ് എസ്.വടക്കേടം, ഡോ. സരിത.ജെ. ഷേണായി, ഡോ. എസ്.എസ്.സുജാത , ഡോ. ഏഞ്ചല വിശ്വാസോം എന്നിവരെ ആദരിച്ചു.

ഒമാൻ അക്രഡിറ്റേഷൻ കൗൺസിൽ സീനിയർ ക്വാളിറ്റി എക്സ്പേർട്ട് ഡോ..ജി.ആർ.കിരൺ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ.പി. ഹരിഹരൻ സ്വാഗതവും ഷീജ.എൻ കൃതജ്ഞതയും ആശംസിച്ചു.